ഇന്ത്യ വേട്ടയാടുന്നു! നിത്യാനന്ദയുടെ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസിന്റെ പ്രതിനിധി യുഎൻ മീറ്റിംഗിൽ

ന്യൂഡൽഹി: വിവാദ ആൾദൈവമായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസിന്റെ പ്രതിനിധി യുഎൻ മീറ്റിംഗിൽ പങ്കെടുത്തു. നിത്യാനന്ദയെ തന്റെ സ്വദേശമായ ഇന്ത്യ വേട്ടയാടുകയാണെന്ന് പ്രതിനിധി വിജയപ്രിയ മീറ്റിംഗിൽ അറിയിച്ചു.

തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെ പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദ പീഡനം ഏറ്റുവാങ്ങുകയാണെന്നും സ്വന്തം നാട്ടിൽ നിന്നും നാടുകടത്തപ്പെട്ടതായും അവർ പറഞ്ഞു. ഫെബ്രുവരി 22-ന് നടന്ന യുണൈറ്റഡ് നാഷൻസ് മീറ്റിംഗിലായിരുന്നു കൈലാസ പ്രതിനിധിയും പങ്കെടുത്ത് സംസാരിച്ചത്.

ഹിന്ദൂവിസത്തിന്റെ ആദ്യ രാജ്യമായ കൈലാസത്തിലേയ്ക്കുള്ള കടന്നുകയറ്റ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നാണ് അവരുടെ മറ്റൊരു ആവശ്യം. ബലാത്സംഗക്കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ നിത്യാനന്ദ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട ശേഷം താവളമാക്കിയ ദ്വീപാണ് ദ്വീപാണ് കൈലാസ. ഇവിടെ സ്വന്തമായി നാണയം അടക്കമുണ്ട് നിത്യാനന്ദയ്ക്ക്. പരമാധികാരിയാണ് നിത്യാനന്ദ. എന്നാൽ ഈ പ്രദേശം എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

നിത്യാനന്ദ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി സ്ത്രീകളെ തടവിൽ പാർപ്പിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് 2020ൽ രാജ്യം വിട്ടത്. 2012ൽ നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.

ALSO READ- ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടായിട്ടില്ല; വാരനാട് ഇനിയും വിളിച്ചാൽ, ഇനിയും വരും; വിശദീകരണവുമായി വിനീത് ശ്രീനിവാസൻ

നിത്യാനന്ദ അറസ്റ്റിലായതോടെ ശിഷ്യ ആരതി റാവു അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ഉണ്ടായിരുന്ന കാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറഞ്ഞികുന്നു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം നിത്യാനന്ദയുടെ ആശ്രമത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ആരോപണം.

Exit mobile version