മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് കൊടുത്തില്ല; അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

പിഴ തുക കെട്ടിവച്ചില്ലങ്കില്‍ രണ്ടു വര്‍ഷം അധികം തടവ് ശിക്ഷ അനുഭവിക്കണം എന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

court

തിരുവനന്തപുരം: മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തലസ്ഥാന ജില്ലയിലെ ചിറയിന്‍കീഴില്‍ നടന്ന സംഭവത്തില്‍ പടനിലം സ്വദേശി ഗോപകുമാറിനാണ് ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്റേതാണ് ഉത്തരവ്. കേസില്‍ പ്രതിയായ മകന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ തുക കെട്ടിവച്ചില്ലങ്കില്‍ രണ്ടു വര്‍ഷം അധികം തടവ് ശിക്ഷ അനുഭവിക്കണം എന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

2012 മാര്‍ച്ച് അഞ്ചിനായിരുന്നു സുകുമാരി അമ്മയെ മകന്‍ ഗോപകുമാര്‍ ചവിട്ടിക്കൊന്നത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും അയല്‍വാസികളുടെ മൊഴികളടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Exit mobile version