ഉരച്ച്‌നോക്കിയപ്പോള്‍ സ്വര്‍ണ്ണം പക്ഷെ, മാല മാറികൊടുത്ത ശേഷം മുക്കുപണ്ഡമായി; ജ്വല്ലറി ജീവനക്കാരെപോലും അമ്പരപ്പിച്ച തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

മുക്കുപണ്ടത്തില്‍ യഥാര്‍ത്ഥ സ്വര്‍ണ്ണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനക്കായി നല്‍കിയത്. ഈ കൊളുത്ത് ഉരച്ചു നോക്കിയ ജീവനക്കാര്‍ക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

തിരുവനന്തപുരം: ഉരച്ച്‌നോക്കിയപ്പോള്‍ സ്വര്‍ണ്ണം പക്ഷെ, മാല മാറികൊടുത്ത ശേഷം മുക്കുപണ്ഡമായി. ജ്വല്ലറി ജീവനക്കാരെപോലും അമ്പരപ്പിച്ച തട്ടിപ്പ് വീരന്‍ അറസ്റ്റില്‍.
മുക്കുപണ്ടം കൊടുത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റിവാങ്ങി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് മുങ്ങിയ മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി അങ്കിത് സോണിയെ ആണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തിരവനന്തപുരത്തെ പ്രശസ്ത ജ്വല്ലറിയിലെ ജീവനക്കാരെ കബളിപ്പിച്ചാണ് അങ്കിത് സ്വര്‍ണ്ണം കൈക്കലാക്കിയത്. മുക്കുപണ്ടത്തില്‍ യഥാര്‍ത്ഥ സ്വര്‍ണ്ണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനക്കായി നല്‍കിയത്. ഈ കൊളുത്ത് ഉരച്ചു നോക്കിയ ജീവനക്കാര്‍ക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് 21 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണാഭരണം പകരമായി ഇയാള്‍ വാങ്ങിയെടുക്കുകയും ചെയ്തു. പ്രതി പോയ ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. ഉച്ചയോടെ ഇതേ ജുവലറിയുടെ കൊല്ലത്തെ ശാഖയിലെത്തി പ്രതി സമാന രീതിയില്‍ തട്ടിപ്പിന് ശ്രമിച്ചിരുന്നു.

എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ ജീവനക്കാര്‍ സംശയം പ്രകടിപ്പിച്ചതോടെ പ്രതി കടന്നു കളഞ്ഞു. തുടര്‍ന്ന് ജുവലറി ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിച്ചു. വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് കരുനാഗപ്പള്ളിയില്‍ നിന്നും അങ്കിതിനെ പോലീസ് പിടികൂടിയത്. 18 ഗ്രാം സ്വര്‍ണാഭരണങ്ങളും നിരവധി മുക്കുപണ്ടങ്ങളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. വ്യാജ ആധാര്‍ കാര്‍ഡും പ്രതിയുടെ കൈവശമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

Exit mobile version