വിവാഹം ഉറപ്പിച്ചതിന് പിന്നാലെ വാഹനാപകടം, തളര്‍ന്ന് കിടപ്പിലായി യുവതി, മറ്റൊരു വിവാഹം കഴിക്കാതെ ഏഴു വര്‍ഷമായി പൊന്നുപോലെ നോക്കി കാമുകന്‍

പറവൂര്‍: ഈ പ്രണയദിനത്തില്‍ സോഷ്യല്‍മീഡിയയുടെ മനംകവരുകയാണ് വിനുവിന്റെും ലിനിഷയുടെയും പ്രണയകഥ. താലി കെട്ടാനിരുന്ന പെണ്‍കുട്ടി അപകടത്തില്‍ പരുക്കേറ്റു തളര്‍ന്നുപോയിട്ടും അവളെ വര്‍ഷങ്ങളോളമായി പൊന്നുപോലെ നോക്കുകയാണ് പൊയ്യ മഠത്തുംപടി സ്വദേശി വിനു.

വിനുവും ലിനിഷയും 11 വര്‍ഷം പ്രണയിച്ച ശേഷമാണ് വിവാഹം കഴിക്കണമെന്ന ആഗ്രഹം വീട്ടുകാരെ അറിയിച്ചത്. ആദ്യം വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തുവെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. അങ്ങനെ 2016ല്‍ വിനുവിന്റെയും ലിനീഷയുടയും വിവാഹ നിശ്ചയം കഴിഞ്ഞു.

also read: വിസിറ്റിങ് വിസയില്‍ ദുബായിലെത്തി ഭിക്ഷയെടുത്ത് ജീവിതം, കിട്ടുന്ന കാശ്‌കൊണ്ട് നാട്ടിലെത്തി ബിസിനസ് ചെയ്യാന്‍ പ്ലാന്‍; യുവാവും യുവതിയും പോലീസ് പിടിയില്‍, നാടുകടത്തും

ഇതിന് ശേഷം ലിനീഷയുടെ വീട്ടുകാര്‍ പഴനി, വേളാങ്കണ്ണി തീര്‍ഥയാത്രയ്ക്കു പോയിരുന്നു. ഇവിടെ നിന്നും മടങ്ങുന്ന വഴിയാണ് വാഹന അപകടം സംഭവിച്ചത്. അന്നു മുതല്‍ കിടന്നകിടപ്പിലാണ് ലിനീഷ. വിളിച്ചാല്‍ കണ്ണുതുറന്നു നോക്കും എന്നു മാത്രം.

also read: ഇത്രയും വൈറൽ ആകുമെന്ന് പ്രതീക്ഷിച്ചില്ല, പരീക്ഷയ്ക്ക് കോളേജ് അധികൃതരും സഹായമൊരുക്കി; വൈറലായ വധു പറയുന്നു

ലിനിഷയ്ക്ക് മാത്രമല്ല, അപകടത്തില്‍ ലിനിഷയുടെ അച്ഛനും അമ്മയും തളര്‍ന്ന് കിടപ്പിലായിരുന്നു. മൂവരും കിടപ്പിലായതോടെ ഇവരെ വിനു ഏറ്റെടുത്തു. മറ്റൊരു വിവാഹത്തിനു സ്വന്തം വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധിച്ചെങ്കിലും തയാറായില്ല.

ലിനിഷയെ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും തളര്‍ന്നു കിടക്കുന്ന ലിനീഷയെ കണ്ടുകൊണ്ടു മറ്റൊരാളെ താലികെട്ടാന്‍ കഴിയില്ലെന്നു വിനു പറഞ്ഞു. അങ്ങനെ ലിനിഷയെ പരിചരിക്കാന്‍ വിനു കൂലിപ്പണിക്ക് പോയി. ഇതില്‍ നിന്നും കിട്ടുന്ന വരുമാനവുമായി വിനു ദിവസവും ലിനീഷയുടെ അടുത്തു വരികയും ചികിത്സയും വീട്ടിലെ ആവശ്യങ്ങളും നടത്തിക്കൊടുക്കുകയും ചെയ്യുന്നു.

Exit mobile version