വെട്ടുകത്തിയുമായി സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ അയൽവാസിയുടെ ശ്രമം; തടയിട്ട് കടയുടമ, യുവാവിനെ തുരത്തിയോടിച്ചു! സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വെട്ടുകത്തിയുമായി കടയിൽ കയറി ജീവനക്കാരിയെ ആക്രമിക്കാനുള്ള ശ്രമത്തിന് തടയിട്ട് കടയുടമ. കല്ലിയൂർ പെരിങ്ങമ്മലയിൽ രാഗേഷിന്റെ ഉടമസ്ഥതയിലുള്ള അനഘ ഹോട്ട് ചിപ്‌സിൽ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. സ്ത്രീ ഇറങ്ങി ഓടി രക്ഷപ്പെട്ടു. സ്ത്രീയുടെ അയൽവാസിയായ യുവാവാണ് ആക്രമണം നടത്തിയത്.

പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു; അനിതയുടെയും കുഞ്ഞിന്റെയും ജീവൻ എടുത്തത് ചികിത്സാപ്പിഴവെന്ന് ആരോപണം

ആദ്യം കടയിലെത്തി സ്ത്രീയെ അസഭ്യം പറയുന്നത് വിലക്കിയതോടെയാണ് യുവാവ് വെട്ടുകത്തിയെടുത്ത് വീശുകയായിരുന്നു. സംഭവത്തിൽ ഭയന്ന സ്ത്രീ ഇറങ്ങിയോടി കടയ്ക്ക് പിന്നിൽ ഒളിച്ചു. നാട്ടുകാർ ഓടിക്കൂടി യുവാവ് വന്ന ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. യുവാവിനൊപ്പം മറ്റൊരു ബൈക്കിൽ വന്ന മൂന്നംഗസംഘം മാറിനിൽക്കുകയായിരുന്നു.

വെട്ടുകത്തി വീശിയതോടെ കടയുടമ കയ്യിൽ കിട്ടിയ വസ്തുവെടുത്ത് യുവാവിനെ തടയുകയും ചെയ്തു. ശേഷം, നാട്ടുകാർ എത്തിയതോടെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഒപ്പം വന്നവരുടെ ബൈക്കിൽ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കല്ലിയൂർ ചുടുകണ്ടാംവിള സ്വദേശിയായ യുവാവുമായുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പ്രതി മുൻപ് പടക്കമേറ് കേസിലുൾപ്പെടെ പ്രതിയാണെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പ്രതിക്കായി അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version