കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരന്‍ കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ചാടിയ മുത്തശ്ശിക്ക് ദാരുണാന്ത്യം

കൊടുവള്ളി: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 48കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളിയിലായിരുന്നു സംഭവം. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംലയാണ് കിണറ്റില്‍ വീണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. റംലയുടെ മകന്റെ മൂന്നുവയസുള്ള മകന്‍ മുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു.

also read: ഇ- സഞ്ജീവനി കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാപ്രദർശനം; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

സംഭവം കണ്ട റംല പേരക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടുകയായിരുന്നു. ഇതിനിടെ റംലയുടെ നിലവിളി കേട്ട് അയല്‍വാസികളും നാട്ടുകാരും ഓടിയെത്തിയിരുന്നു.

also read: ജോലിക്ക് പോയി മടങ്ങവെ കാറിടിച്ച് ചികിത്സയില്‍, മലയാളി യുവതിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

കിണറ്റിനുള്ളിലെ പൈപ്പില് പിടിച്ചു കിടക്കുകയായിരുന്ന മൂന്നുവയസ്സുകാരനെയാണ് ഇവര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു. പിന്നീട് റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നരിക്കുനിയില്‍നിന്ന് അഗ്‌നിശമന സേനയെത്തിയാണ് റംലയുടെ മൃതദേഹം കരക്കെത്തിച്ചത്. അബ്ദുല്‍ അസീസ്, നുസ്രത്ത് ബീവി എന്നിവര്‍ മക്കളും മുഹമ്മദ് ഷഹീദ്, ജംഷിദ എന്നിവര്‍ മരുമക്കളുമാണ്.

Exit mobile version