ശ്രീനന്ദയുടെത് വിഷം കഴിച്ചുള്ള ആത്മഹത്യയല്ല, മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി നാരായണി ജീവനൊടുക്കിയത്; കൊലപാതകം സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: വീടിനകത്ത് മകളെയും അമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ല കൊലപാതകമെന്ന് സൂചന. കാസര്‍കോട് കുണ്ടംകുഴിയിലുണ്ടായ ദാരുണ സംഭവത്തില്‍ മകളെ കഴുത്ത് ഞെരിച്ച് അമ്മ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.

മരിച്ച ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍ കണ്ടെത്തി. കഴുത്ത് ഞെരിഞ്ഞാണ് ശ്രീനന്ദ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

കേസില്‍ പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. ഞായറാഴ്ചയാണ് പതിമൂന്നുകാരിയായ ശ്രീനന്ദയേയും അമ്മ നാരായണിയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ നാരായണിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പുമുറിയില്‍ മരിച്ചനിലയിലുമാണ് കിടന്നിരുന്നത്.

also read- തിരിച്ചത് കല്യാണ വീട്ടിലേക്ക്;ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനിന്ന കൂട്ടുകാരനെയും വലിച്ച് കയറ്റി ആ അഞ്ചുപേര്‍ യാത്രയായത് കൂട്ടമരണത്തിലേക്ക്

വിഷംകഴിച്ച് ശ്രീനന്ദ ജീവനൊടുക്കുകയെന്നായിരുന്നു പ്രാഥമിക നിഗമനം. ശ്രീനന്ദയുടെ വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. എന്നാല്‍ കഴുത്തുഞെരിച്ച് മകളെ കൊലപ്പെടുത്തിയ ശേഷം നാരായണി തൂങ്ങിമരിച്ചെന്നാണ് പോലീസ് പറയുന്നത്.

മരണപ്പെട്ട നാരായണി മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ മരണകാരണം എന്താണെന്ന് വ്യക്തമല്ല. ടൂറിസ്റ്റ് ബസില്‍ ജോലി നോക്കുന്ന ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം.

Exit mobile version