വൈദ്യുതാഘാതമേറ്റ് റോഡില്‍ വീണ് ജീവനായി പിടഞ്ഞ് അണ്ണാന്‍, കൃത്രിമശ്വാസോച്ഛ്വാസം നല്‍കി പുതുജീവന്‍ പകര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍, കൈയ്യടി

ശാസ്താംകോട്ട : വൈദ്യുതാഘാതമേറ്റ് റോഡില്‍ വീണ് ജീവനായി പിടഞ്ഞ അണ്ണാനു കൃത്രിമശ്വാസോച്ഛ്വാസം നല്‍കി ജീവന്‍ പകര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം.

മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ നിന്നും കെഎസ്ഇബി ശൂരനാട് സെക്ഷനിലെ ലൈന്‍മാന്‍മാരായ കരുനാഗപ്പള്ളി പണ്ടാരതുരുത്ത് സ്വദേശി രഘു, ചവറ തെക്കുംഭാഗം സ്വദേശി ജി.ബിജു, ഡ്രൈവര്‍ പതാരം സ്വദേശി രഘു എന്നിവര്‍ ചേര്‍ന്നാണു സിപിആര്‍ നല്‍കി അണ്ണാനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.

also read: ‘ശരിയാക്കി തരണം’ കളക്ടർ കൃഷ്ണ തേജയുടെ മുന്നിലെത്തി അഭ്യർത്ഥനയുമായി അഞ്ചംഗ കുട്ടി സംഘം

പതാരം തൈവിള ജംക്ഷനിലെ ട്രാന്‍സ്‌ഫോമറിനു സമീപത്തായി കഴിഞ്ഞ ദിവസം വൈകിട്ടാണ് അണ്ണാനെ ഷോക്കേറ്റ് വീണ നിലയില്‍ കണ്ടെത്തിയത്. വൈദ്യുത ലൈനിനു കുറുകെക്കിടന്ന മരക്കൊമ്പ് മുറിക്കാനായി ലൈന്‍ ഓഫ് ചെയ്യാന്‍ എത്തിയപ്പോഴാണ്, ഷോക്കേറ്റു വീണ അണ്ണാന്‍ ചലനമറ്റു നിലത്തു കിടക്കുന്നത് ശ്രദ്ധയില്‍പെടുന്നത്.

also read: ‘ഞങ്ങളെ ആർക്കും വേണ്ട’ മക്കളും സ്വന്തക്കാരും ‘കൈയൊഴിഞ്ഞ്’ മെഡിക്കൽ കോളജിൽ കഴിയുന്നത് 42 പേർ; അനാഥരായവരിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും അഭിഭാഷകരും കൂലിത്തൊഴിലാളികളും!

തുടര്‍ന്ന് ജീവനക്കാര്‍ ചേര്‍ന്ന് അണ്ണാനെ രക്ഷിക്കുകയായിരുന്നു. സിപിആര്‍ നല്‍കി ജീവന്‍ രക്ഷിക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. കെഎസ്ഇബി ജീവനക്കാരുടെ നന്മനിറഞ്ഞ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് നാട്ടുകാര്‍.

Exit mobile version