കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ അക്രമം: വെട്ടേറ്റ് കൈ അറ്റു; യുവതി ചികിത്സയില്‍

കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ കാല്‍നട യാത്രക്കാരിക്ക് നടുറോഡില്‍ വെച്ച് വെട്ടേറ്റു. അക്രമി ബൈക്കില്‍ രക്ഷപ്പെട്ടു. ഇന്ന് പതിനൊന്ന് മണിയോട് കലൂര്‍ ആസാദ് റോഡില്‍ വെച്ചാണ് സംഭവം. ബംഗാള്‍ സ്വദേശി സന്ധ്യക്കാണ് വെട്ടേറ്റത്. വാക്കത്തി കൊണ്ടുള്ള വെട്ടില്‍ പെണ്‍കുട്ടിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ആക്രമണത്തിനു ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ഇവരുടെ മുന്‍ കാമുകന്‍ ഫറുഖാണ് വെട്ടിയതെന്നാണ് വിവരം. രണ്ട് പെണ്‍കുട്ടികള്‍ നടന്ന് പോകുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ വെട്ടുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി വിശദീകരിച്ചത്. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണം നടന്ന സ്ഥലത്തിന് അടുത്തുതന്നെയാണ് പെണ്‍കുട്ടികള്‍ താമസിക്കുന്നതെന്നും സ്ഥിരമായി ഇതുവഴി നടന്നുപോകാറുള്ളതാണെന്നും സംഭവത്തിന്റെ ദൃക്സാക്ഷി പറഞ്ഞു. ‘ബൈക്കില്‍ വരുമ്പോള്‍ രണ്ടു പെണ്‍കുട്ടികളും ഒരു യുവാവും തമ്മില്‍ റോഡില്‍ ഉന്തും തള്ളും നടക്കുന്നത് കണ്ടു.

പെട്ടെന്ന് യുവാവ് വാക്കത്തിയെടുത്ത് ഒരു പെണ്‍കുട്ടിയുടെ കഴുത്തിന് വെട്ടാന്‍ ശ്രമിച്ചു. മറ്റേ പെണ്‍കുട്ടി കൈകൊണ്ട് തടഞ്ഞതുകൊണ്ട് മാത്രം വെട്ടേറ്റില്ല. ഒരു പെണ്‍കുട്ടികയുടെ കൈക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടികള്‍ ചെറുത്തുനിന്നതോടെ അവന്‍ ഓടി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു’, ദൃക്സാക്ഷി വിശദമാക്കി

Exit mobile version