അവൻ ഇങ്ങനെയൊന്നും ആയിരുന്നില്ല, ഒരുപാട് സ്‌നേഹമുള്ള ഒരു സാധു, ക്രൂരനാക്കിയത് ലഹരി; മകന്റെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന പിതാവ് പറയുന്നു

കോഴിക്കോട്: ‘അവൻ കുറച്ച് നാൾ മുമ്പ് വരെ ഇങ്ങനെ ആയിരുന്നില്ല, സ്നേഹത്തോടെ പെരുമാറിയിരുന്നു സാധുവായിരുന്നു’ മകൻ ഷൈനിന്റെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവ് ഷാജിയുടെ വാക്കുകളാണ് ഇത്. ഈ അടുത്ത കാലത്താണ് മകനിൽ മാറ്റം കണ്ട് തുടങ്ങിയതെന്നും, കൂട്ടുകാർക്കൊപ്പം മദ്യപിക്കുകയും ലഹരി കയറി ആക്രമിക്കുകയായിരുന്നുവെന്ന് ഷാജി പറയുന്നു.

നീലക്കുറിഞ്ഞി കാണാന്‍ ആളുകളെത്തുന്നത് ദുരന്തം: പ്ലാസ്റ്റിക്കിനെതിരെ മുന്നറിപ്പുമായി നടന്‍ നീരജ് മാധവ്

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഞായറാഴ്ച രാത്രിയാണ് ലഹരിക്ക് അടിമയായ ഷൈൻ എന്ന യുവാവ് അച്ഛനേയും അമ്മയേയും കുത്തിപ്പരിക്കേൽപ്പിച്ചത്. അച്ഛനുമായി ഷൈൻ വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തുകയായിരുന്നു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ രണ്ട് തവണ വെടിയുതിർത്തിട്ടാണ് കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്.

ഷാജിയുടെ വാക്കുകൾ;

‘ഈ അടുത്ത കാലത്താണ് മകന്റെ പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങിയത്. ദേഷ്യം വരുന്നത് കൂടി. അമ്മയോടായിരുന്നു വഴക്ക്. പിന്നീട് സ്വഭാവം പെട്ടെന്ന് മാറി മറിയുന്ന രീതിയായി. പെട്ടന്ന് ദേഷ്യം വരും അത് കഴിഞ്ഞ് ശാന്തനാവും, വീണ്ടും ദേഷ്യം വരും എന്ന അവസ്ഥ. അമ്മയെ പല തവണ അടിക്കാൻ നോക്കിയെങ്കിലും മർദനം ഏറ്റിട്ടില്ല. ഞായറാഴ്ച വൈകീട്ട് പുറത്ത് പോയ ഷൈൻ രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. വന്നയുടൻ എന്റേയും അവന്റെ അമ്മയുടേയും ഫോൺ എടുത്ത് ആരേയോ വിളിക്കാൻ നോക്കി.

അത് വിലക്കിയപ്പോൾ കണ്ണ് കുത്തിപ്പൊട്ടിക്കുമെന്ന് പറഞ്ഞു. നിന്റെ അച്ഛനാണ് എന്ന് പറഞ്ഞ് അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ല. പിന്നീട് വലിയ വഴക്കായി, ഒടുവിൽ കത്തിയുമായി അവൻ ചാടി വീണു. ഞാൻ അച്ഛനേയും അമ്മയേയും കൊന്നെന്ന് അവൻ എങ്ങോട്ടോ വിളിച്ചും പറഞ്ഞു. അവൻ വളരെ പാവമായിരുന്നു. കൂട്ടുകാർക്കൊപ്പം ലഹരി ഉപയോഗിച്ചാണ് ഈ അവസ്ഥയിൽ ആയത്. പലതവണ അവനെ ലഹരി ഉപയോഗത്തിൽ നിന്ന് വിലക്കിയിരുന്നു.

Exit mobile version