13 വർഷം മുൻപ് പിതാവ് മരിച്ചു, മകനും പോയി; ഇരുവരുടെയും ജീവൻ പൊലിഞ്ഞത് വാഹനാപകടത്തിൽ! ജസ്‌വിന്റെ വിയോഗം വിവാഹം അടുത്തിരിക്കെ, കണ്ണീർ കടലിൽ അമ്മ അനില

കോട്ടയം : 13 വർഷങ്ങളുടെ ഇടവേളയിൽ കടുത്തുരുത്തി മൂർത്തിക്കൽ വീട്ടിൽ അനിലയ്ക്ക് നഷ്ടമായത് ജീവനെ പോലെ സ്‌നേഹിച്ച ഭർത്താവിനെയും തന്റെ പുത്രനേയുമാണ്. ഇരുവരുടെയും ജീവൻ പൊലിഞ്ഞത് വാഹനാപകടത്തിൽ ആയത് അനിലയെ കൂടുതൽ മുറിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസമാണ് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ 28കരനായ മകൻ ജസ്‌വിൻ ജോസ് മരണപെട്ടത്.

വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ച് കൈ വെട്ടിമാറ്റി; മുടി മുറിച്ചു; അക്രമം പത്തനംതിട്ടയില്‍

വിവാഹം ജനുവരിയിൽ ഉറപ്പിച്ചിരിക്കെയായിരുന്നു ജസ്‌വിന്റെ അപ്രതീക്ഷിത വിയോഗം. പരുത്തുംപാറയിലെ ബന്ധുവീട്ടിൽ പോകുന്നതിനിടെ പന്നിമറ്റം റെയിൽവേ മേൽപാലത്തിനു സമീപമാണ് അപകടം നടന്നത്. അപകടത്തിൽ സഹയാത്രികനായ പാക്കിൽ സ്വദേശിയായ പുത്തൻപറമ്പിൽ അജിത്ത് പി.രാജേന്ദ്രനും സാരമായ പരിക്കേറ്റു.

ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. 13 വർഷങ്ങൾക്കു മുൻപ് കടുത്തുരുത്തി മുട്ടുചിറയ്ക്കു സമീപം കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് ജസ്വിന്റെ പിതാവ് മൂർത്തിങ്കൽ ജോസ് മരണമടഞ്ഞത്. ആ നോവിൽ നിന്ന് അനിലയും മക്കളും കരകയറി ജീവിക്കുന്നതിനിടെയാണ് കുടുംബത്തെ തേടി വീണ്ടും ദുരന്തം എത്തിയത്. ജലസേചന വകുപ്പിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു ജോസിന്റെ മരണം.

പിതാവിന്റെ ജോലി ആശ്രിത നിയമനമായി മകൻ ജസ്വിന് ലഭിച്ചു. കടുത്തുരുത്തിയിലെ ഓഫിസിൽ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു ജസ്‌വിൻ. അമ്മ അനില ജോസ് കടുത്തുരുത്തി ഗവ: ഹൈസ്‌കൂളിലെ പ്രധാനധ്യാപികയാണ്. സഹോദരങ്ങൾ: ജോയൽ, ജേക്കബ്.

Exit mobile version