വടക്കഞ്ചേരി അപകടം; ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി, മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്, കൂടുതൽ വകുപ്പ് ചുമത്തും

വടക്കഞ്ചേരി: വടക്കഞ്ചേരി അപകടത്തിൽ ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒമ്പത് പേരുടെ ജീവൻ നഷ്ടമായ സംഭവത്തിലാണ് ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവർ പെരുമ്പടവം പൂക്കോട്ടിൽവീട്ടിൽ ജോമോൻ പത്രോസിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തത്. സംഭവത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

കൊല്ലത്ത് മകനെ വിളിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി വീട് പൂട്ടി; രാത്രി മുഴുവന്‍ കഴിഞ്ഞത് സിറ്റൗട്ടില്‍; സ്ത്രീധനം കുറവെന്ന് പറഞ്ഞ് നിരന്തരം പീഡനമെന്ന് ആദിത്യ

വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ കൊല്ലം ചവറയിൽ വച്ചാണ് ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ആലത്തൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ജോമോനെ ചോദ്യം ചെയ്യൽ തുടരുകയാണ്. അശ്രദ്ധയും അമിതവേഗതയുമാണ് അപകടകാരണമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു.

നിസ്സാരപരിക്കേറ്റ് ചികിത്സതേടി ആശുപത്രിയിൽ നിന്ന് മുങ്ങിയ ജോമോനെ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് ചവറ പോലീസ് കാർ തടഞ്ഞ് പിടികൂടിയത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ അഭിഭാഷകനെ കാണാൻ തിരുവനന്തപുരം ഭാഗത്തേക്ക് പോകവെയാണ് പോലീസ് ജോമോനെ പിടികൂടിയത്. കൂടുതൽ തെളിവുകൾക്കായി ജോമോനെ അപകടസ്ഥലത്തെത്തിച്ച് വിവരങ്ങൾ ശേഖരിക്കും. ഒപ്പമുണ്ടായിരുന്ന കോട്ടയം, എറണാകുളം സ്വദേശികളായ രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Exit mobile version