ഭാര്യയോടും കുഞ്ഞിനോടും യാത്ര പറഞ്ഞ് ഇറങ്ങിയത് മരണത്തിലേക്ക്; ഫിറോസിന്റെ വിയോഗം കുഞ്ഞ് ജനിച്ച് പന്ത്രണ്ടാം നാൾ! കണ്ട് കൊതി തീരും മുൻപേ മരണം

വിതുര: തിരുവനന്തപുരം എസ്എപി ക്യാംപിലെ കോൺസറ്റബിൾ വൈ. ഫിറോസ് മോൻ ലോകത്തോട് വിടപറഞ്ഞത് മകൻ ഇഹാൻ സാദ് ജനിച്ച് പന്ത്രണ്ടാം നാൾ. പൊന്നോമനയെ കണ്ട് കൊതി തീരും മുൻപേയുള്ള മടക്കം കുടുംബത്തെയും കണ്ണീരിലാഴ്ത്തി. വിതുര കല്ലാർ വട്ടക്കയത്തിൽ ആണ് ഫിറോസിന്റെ ജീവൻ പൊലിഞ്ഞത്.

ബസ് അപകടം: അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു; പരിക്കേറ്റവര്‍ക്ക് 50,000; അനുശോചിച്ച് പ്രസിഡന്റ് ദ്രൗപതി മുര്‍മുവും

ഫിറോസിന്റെ ഭാര്യ ബീമ കഴിഞ്ഞ മാസം 23 നാണു കരമനയിലെ സ്വകാര്യ ആശുപത്രിയിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെ ഭാര്യയെയും കുഞ്ഞിനെയും കണ്ട ശേഷം ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു 60 ഓളം പേരുടെ ജീവൻ എടുത്ത കല്ലാർ വട്ടക്കയത്തിൽ.

കുളിക്കാൻ ഇറങ്ങിയ ഫിറോസ് മുങ്ങി മരിക്കുകയായിരുന്നു. 2020 ജൂലൈയിൽ വിവാഹിതരായ ഫിറോസിനും ബീമയ്ക്കും രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്മണി പിറന്നത്. കുഞ്ഞിനെ താലോലിച്ചു മതി വരാതെയുള്ള വിയോഗം തീരാ നൊമ്പരമായി.

വട്ടക്കയത്തിനു സമീപം വിനോദ സഞ്ചാരികൾ ഇറങ്ങുന്നതും അപകടത്തിൽപ്പെടുന്നതും തടയാൻ ബന്ധപ്പെട്ടവർ അവധി ദിനങ്ങളിൽ പോലും സംവിധാനം ഒരുക്കാത്തത് ആണ് അപകടം പതിവാകുന്നതിന് കാരണം.

Exit mobile version