ബിഎസ്എന്‍എല്ലിനെതിരെ പരാതി നല്‍കി രഹ്നാ ഫാത്തിമ..! ഹൈക്കോടതി നിര്‍ദേശിച്ചിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല

കൊച്ചി: ബിഎസ്എന്‍എല്ലിനെതിരെ പരാതി നല്‍കി ആക്ടിവിസ്ട് രഹ്നാഫാത്തിമ. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയില്‍ തന്നെ പങ്കെടുപ്പിച്ചില്ല എന്നാണ് രഹ്നയുടെ പരാതി. ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ ഉരുണ്ട് കളിക്കുകയാണെന്ന് രഹ്ന പറയുന്നു. കൊച്ചി ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നാണ് അനുമതി നല്‍കേണ്ടതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസില്‍ എത്തിയപ്പോള്‍ എറണാകുളം എസ്എസ്എയില്‍ നിന്ന് സസ്പെന്‍ഷന്‍ നിലനില്‍ക്കുന്നില്ലെന്ന അറിയിപ്പ് നല്‍കിയാല്‍ മാത്രമേ അനുമതി പത്രം നല്‍കാനാകൂ എന്ന് അറിയിച്ചു. ട്രെയിനിങ് ഓര്‍ഡര്‍ നല്‍കുന്നത് ഒഴിവാക്കുന്നതിനോ നീട്ടിക്കൊണ്ടു പോകുന്നതിനൊ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

സുപ്രീംകോടതി വിധി വന്നശേഷം ശബരിമലയിലേക്ക് പോകുന്ന തരത്തില്‍ വസ്ത്രമണിഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു അവര്‍ക്കെതിരെയുള്ള വാദം. എന്നാല്‍ പോലീസിന്റെ നടപടിയിക്ക് പിന്നാലെ ആയിരുന്നു ബിഎസ്എന്‍എല്‍ സസ്‌പെഷന്‍. ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ രഹന സ്ഥാനക്കയറ്റത്തിനായി എഴുതിയ പ്രവേശന പരീക്ഷയുടെ ഫലം പുറത്തു വിടണമെന്നും പരിശീലനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയ സമീപിച്ചിരുന്നു.

ഇപ്പോള്‍ ടെലികോം ടെക്നിഷ്യന്‍ തസ്തികയിലുള്ള ഇവര്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കു പ്രമോഷനു വേണ്ടിയാണ് പരീക്ഷ എഴുതിയത്. പരീക്ഷാ ഫലം താല്‍ക്കാലികമായി പ്രഖ്യാപിക്കാമെന്നും വിജയിച്ചെങ്കില്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതിനും ബിഎസ്എന്‍എലിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Exit mobile version