ഭര്‍ത്താവിനെ പരിചരിക്കാനെത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കുഞ്ഞിനെ ആവശ്യപ്പെട്ട് ഭീഷണിയും; യുവാവ് പോലീസ് പിടിയില്‍

കാസര്‍കോട്: പരിചരിക്കാനെത്തിയ വീട്ടിലെ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധു കൂടിയായ ഭര്‍തൃമതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് 42 കാരനെ അറസ്റ്റ് ചെയ്തത്.

തൃക്കരിപ്പൂര്‍ മണിയനൊടി അബൂബക്കര്‍ മന്‍സിലിലെ ടി ഹാരിസിനെയാണ് ചന്തേര എസ്‌ഐ എംവി ശ്രീദാസ് അറസ്റ്റ് ചെയ്തത്. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 35 കാരിയും ഭര്‍തൃമതിയുമായ യുവതിയാണ് ഹാരിസ് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്.

തന്റെ അസുഖബാധിതനായ ഭര്‍ത്താവിനെ സഹായിക്കാനെന്ന പേരില്‍ വീട്ടിലെത്തിയ ഹാരിസ് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് അടുത്തിടെ പ്രസവിച്ച കുഞ്ഞിനെ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ ഭര്‍ത്താവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് യുവതി ഇയാള്‍ക്കെതിരെ കാഞ്ഞങ്ങാട് ഡിവൈഎസപി പി ബാലകൃഷ്ണന്‍ നായര്‍ക്ക് പരാതി നല്‍കിയത്.

also read- ചേറായിയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍; മകള്‍ വീടുവിട്ടുപോയി വിവാഹം ചെയ്ത വിഷമത്തില്‍ എന്ന് ബന്ധുക്കള്‍

ഹാരിസ് മഹാരാഷ്ട്രയില്‍ ബിസിനസുകാരനാണെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. ഇയാള്‍ മഹാരാഷ്ട്രയിലെ ബി ജെ പി എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫാണെന്ന് അവകാശപ്പെട്ടും ആളുകളെ ഭീഷണിപ്പെടുത്താറുണ്ടെന്നു പോലീസ് പറഞ്ഞു. പ്രതിയെ ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Exit mobile version