മദ്യപിച്ചിരുന്നതായി സംശയം, അച്ഛനെയും കൂട്ടി സ്‌കൂളില്‍ വരണമെന്ന് ടീച്ചര്‍, നാടുവിട്ട് വിദ്യാര്‍ത്ഥി, കാണാതായിട്ട് 12 ദിവസം

ഇടുക്കി : ഇടുക്കിയില്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് 12 ദിവസം. പള്ളിക്കുന്ന് സ്വദേശി വര്‍ഗീസിന്റെ മകനും ഏലപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ജോഷ്വയെയാണ് കാണാതായത്. തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ഫലമുണ്ടായില്ല.

പന്ത്രണ്ടാം തീയതി ഓണാവധിക്ക് ശേഷം സ്‌ക്കൂള്‍ തുറന്ന അന്ന് ക്ലാസിലേക്ക് പോയതാണ് ജോഷ്വ. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ രണ്ടാം തീയതി ഏലപ്പാറയില്‍ വച്ച് സംഘര്‍ഷമുണ്ടായിരുന്നു.

ഈ സമയം അതു വഴി വന്ന അധ്യാപികമാരെ ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചു. സംസാരിച്ചപ്പോള്‍ ജോഷ്വയില്‍ നിന്നും മദ്യത്തിന്റെ മണം വന്നതായി ടീച്ചറിന് സംശയം തോന്നി. ഇക്കാര്യം ക്ലാസ് ടീച്ചറോട് പറഞ്ഞു. സ്‌കൂള്‍ തുറന്ന ദിവസം ജോഷ്വയെ വിളിച്ച് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി.

also read: പറമ്പിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ എസ്‌ഐയുടെ മൃതദേഹം; സജിത്തിന് സ്ഥലംമാറ്റം കിട്ടിയത് കഴിഞ്ഞമാസം, മൃതദ്ദേഹത്തിന് ഒന്നിലധികം ദിവസത്തെ പഴക്കം

ജോഷ്വയുടെ അച്ഛനോട് അടുത്ത ദിവസം സ്‌ക്കൂളില്‍ വരണമെന്നും അറിയിച്ചിരുന്നു. അന്ന് വൈകുന്നേരമാണ് ജോഷ്വയെ കാണാതായത്. താന്‍ കുമളിയിലുളള ബന്ധു വീട്ടിലേക്ക് പോകുകയാണെന്ന് സ്‌ക്കൂളില്‍ നിന്നും വീട്ടിലേക്ക് ബസില്‍ വരുമ്പോള്‍ പറഞ്ഞതായി സുഹൃത്ത് അടുത്ത ദിവസമാണ് വീട്ടുകാരോട് പറഞ്ഞത്.

also read: അമ്മയുടെതെന്ന് കരുതി റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയ മൃതദേഹം സംസ്‌കരിച്ചു: മരണാനന്തര ചടങ്ങുകള്‍ക്കിടെ അമ്മ ജീവനോടെ എത്തി, ഞെട്ടലോടെ ചന്ദ്ര

ഇതനുസരിച്ച് നടത്തിയ പരിശോധനയില്‍ കുമളി ചെയ്യു പോസ്റ്റ് കടന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടി. തമിഴ്‌നാട്ടിലെ ബന്ധു വീട്ടിലൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Exit mobile version