തട്ടുകടയില്‍ നിന്നു വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു; കൈയ്യിലുണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുത്തു

സംഭവത്തില്‍ മര്‍ദനമേറ്റ കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു (26) ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

ഹരിപ്പാട്: തട്ടുകടയില്‍ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് കൈയ്യിലുണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുത്തു. സംഭവത്തില്‍ കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണുവിന് (26) പരിക്കേറ്റു.

ഇദ്ദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ദേശീയപാതയില്‍ മറുതാമുക്കിനു സമീപമുള്ള തട്ടുകടയില്‍ നിന്നു ബീഫ് ഫ്രൈ വാങ്ങി പോയ വിഷ്ണുവിനെ കാര്‍ത്തികപ്പള്ളി വിഷ്ണു ഭവനത്തില്‍ വിഷ്ണു (കുളിരു വിഷ്ണു- 29), പിലാപ്പുഴ വലിയ തെക്കതില്‍ ആദര്‍ശ് (30) എന്നിവര്‍ ചേര്‍ന്നാണ് തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു.

also read: 50 മിനിറ്റുകൊണ്ട് രാഹുൽ നടന്നെത്തിയത് ആറരക്കിലോമീറ്റർ; ഓടിനിന്നില്ലെങ്കിൽ കൂടെയെത്താൻ കഴിയില്ല, വേഗത ഒരല്പം കുറയ്ക്കാമെന്ന് നേതാക്കൾ

പണമില്ലെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബൈക്കിലിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിഷ്ണു എതിര്‍ത്തു. തുടര്‍ന്നാണ് മര്‍ദിച്ചത്.

വിഷ്ണു ഹരിപ്പാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതികളെ പോലീസ് പിടികൂടി. ഇവര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഹരിപ്പാട് എസ്എച്ച്ഒ ശ്യാം കുമാര്‍, എസ്‌ഐ ഗിരീഷ്, സിപിഒമാരായ എ.നൗഷാദ്, അനീഷ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Exit mobile version