കഴുത്ത് ഞെരിച്ചു, മരണം ഉറപ്പാക്കാൻ നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് കൊണ്ട് കുത്തി, കലി തീരാതെ തലയ്ക്കും അടിച്ചു; അനീഷിന്റെ ക്രൂരതകൾ ഇങ്ങനെ

തിരുവനന്തപുരം: വർക്കലയിലെ നവ വധുവിന്റെ കൊലപാതകം ആസൂത്രിതം. ആലപ്പുഴ തത്തംപ്പള്ളി സ്വദേശി നിഖിതയെ ഭർത്താവ് അനീഷ് മൂന്ന് പ്രാവശ്യം കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് വെളിപ്പെടുത്തി. പ്രതി അനീഷ് ആദ്യം കഴുത്ത് ഞെരിച്ച ശേഷം മരണം ഉറപ്പാക്കാൻ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയുമായിരുന്നു.

മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി. അതിന് ശേഷം ശേഷം ഫാനിൽ കെട്ടി തൂക്കാനും പ്രതി ശ്രമം നടത്തി. പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കണ്ടത്.

റാബിസ് വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചു; അഭിരാമിയുടെ മരണം ചികിത്സാ പിഴവ് കാരണമല്ലെന്ന് കെജിഎംഒഎ

നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് ആക്രമിച്ചത്. ജൂലൈ 8 നാണ് ഇരുവരും വിവാഹിതരായത്. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുൻപ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.

അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളിൽ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറി. ശേഷം, പൊലീസ് എത്തി നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യയോടുള്ള അനീഷിൻറെ സംശയമാണ് ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അനീഷ് നിലവിൽ പോലീസ് കസ്റ്റഡിയിൽ ആണ്.

Exit mobile version