അനീഷിനൊപ്പം എന്നെയും കൂടി കൊല്ലാമായിരുന്നില്ലേ…? അച്ഛനമ്മമാരോട് തേങ്കുറിശ്ശിയിലെ ഹരിത ചോദിക്കുന്നു, ഇരുട്ടിലേയ്ക്ക് ഒറ്റയ്ക്ക് തള്ളിയിട്ടത് എന്തിന്..?

haritha letter | Bignewslive

അനീഷിനൊപ്പം എന്നെയും കൂടി കൊല്ലാമായിരുന്നില്ലേ…? ഇരുട്ടിലേയ്ക്ക് ഒറ്റയ്ക്ക് തള്ളിയിട്ടത് എന്തിന്…? ഇത് തേങ്കുറിശ്ശിയിലെ ദുരഭിമാനകൊലയില്‍ ഹരിത തന്റെ മാതാപിതാക്കളോട് ഉയര്‍ത്തിയ ചോദ്യമാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ കത്തിലാണ് ഹരിത മാതാപിതാക്കളോട് ചോദ്യവുമായി എത്തിയിരിക്കുന്നത്.

ജാതിവെറിയുടെ പേരില്‍ അച്ഛനും അമ്മാവനും അരിഞ്ഞുതള്ളിയ പ്രിയപ്പെട്ടവന്റെ ഓര്‍മകളുടെ തടവറില്‍ മറക്കാനും പൊറുക്കാനുമാകാത്ത വിങ്ങലിലാണ് ഇന്ന് ഈ പെണ്‍കുട്ടിയുടെ ജീവിതം. അനീഷിനൊപ്പം തന്നെയും കൂടി കൊല്ലാമായിരുന്നില്ലേ എന്ന് നിറകണ്ണുകളോടെയാണ് ഹരിത ചോദിക്കുന്നത്.

അച്ഛനും അമ്മയും അറിയാന്‍ എന്ന തലക്കെട്ടിലാണ് ഹരിത കുറിച്ച കത്ത് പ്രമുഖ മാഗസിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തന്റെ ബാല്യകാല അനുഭവങ്ങളില്‍ നിന്ന് ജീവിതം പറഞ്ഞുതുടങ്ങുന്ന ഹരിത എന്തിനാണ് എന്നെ ഇപ്പോള്‍ ഇരുട്ടിലേക്ക് ഒറ്റയ്ക്ക് തള്ളിയിട്ടത് എന്ന് മാതാപിതാക്കളോട് കത്തിലൂടെ ചോദിക്കുന്നു. ദുരഭിമാന കഥകള്‍ തുടര്‍കഥയാകുമ്പോള്‍ കേരളത്തിലെ ഓരോ രക്ഷിതാവും ഈ കത്ത് വായിക്കാതെ പോകരുത്.

എല്ലാ അച്ഛനമ്മമാര്‍ക്കും ഒരു മകളെഴുതുന്ന കത്തായി തന്റെ വാക്കുകള്‍ മാഗസിനിലൂടെ പങ്കുവെക്കുകയാണ് എന്ന് ഹരിത കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അച്ഛനും അമ്മാവനും കഠിനശിക്ഷ വാങ്ങികൊടുക്കാന്‍ ഏതു കോടതിയിലും വരാന്‍ തയാറാണെന്ന് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹരിത പലവട്ടം ആവര്‍ത്തിച്ചിരുന്നു.

Exit mobile version