ഭൂമി പോക്കുവരവിനായി 15000 രൂപ; കയറിയിറങ്ങി മടുത്ത് എബ്രഹാം ജോൺ, വിജിലൻസിനെ അറിയിച്ചു, കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ!

കോട്ടയം: ആനിക്കാട് വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ. ഭൂമി പോക്കുവരവിനായി 15,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. കോട്ടയം ജില്ലയിൽ വിജിലൻസ് നിരീക്ഷണ പട്ടികയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വെച്ച് പീഡനശ്രമം; ചെറുത്ത് നിന്ന യുവതിയെ പുറത്തേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി; സാക്ഷിയായി കുഞ്ഞുമകൻ; ഒന്നുമറിയാതെ കാത്തിരുന്നു ഭർത്താവ്

ആനിക്കാട് സ്വദേശി എബ്രഹാം ജോൺ ആണ് ജേക്കബ് തോമസിനെ കുടുക്കിയത്. പട്ടയം ലഭിച്ച ഭൂമി പോക്കുവരവ് ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ഒന്നിലേറെ തവണ വില്ലേജ് ഓഫീസിൽ ചെന്നിട്ടും ഇത് ചെയ്തു കൊടുക്കാൻ വില്ലേജ് ഓഫീസർ തയ്യാറായില്ല.കയറി ഇറങ്ങി മടുത്തതോടെ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തന്നോട് കൈക്കൂലി ആവശ്യപ്പെട്ടതായും ഇദ്ദേഹം പരാതി പറഞ്ഞു.

ശേഷം, വിജിലൻസ് നിർദ്ദേശപ്രകാരം ഇന്ന് രാവിലെ പരാതിക്കാരൻ 15,000 രൂപയുമായി വില്ലേജ് ഓഫീസിലെത്തി. വില്ലേജ് ഓഫീസർ ജേക്കബ് തോമസിന് ഈ തുക കൈമാറി. ഓഫീസിന് സമീപം പതിയിരുന്ന വിജിലൻസ് സംഘം തൊട്ടു പിന്നാലെ ജേക്കബ് തോമസിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.

വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ ജേക്കബ് തോമസിനെ റിമാൻഡ് ചെയ്തു.

Exit mobile version