ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; അപകടത്തിൽപ്പെട്ട രോഗി കുടുങ്ങിയത് അരമണിക്കൂറോളം! വെട്ടിപ്പൊളിച്ച് പുറത്തെടുത്തപ്പോഴേയ്ക്കും മരണം

കോഴിക്കോട്: സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു. ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനെ തുടർന്ന് രോഗി ഉള്ളിൽ കുടുങ്ങിയതാണ് ദാരുണ സംഭവത്തിന് കാരണമായത്. വാതിൽ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്ത് ചികിത്സ നൽകിയപ്പോഴും മരണത്തിന് കീഴടങ്ങി.

ഗോകുലിന്റെ സെൽഫിയിൽ ചിരിച്ച് താര കുടുംബം; വൈറലായി സുരേഷ് ഗോപിയുടെ കുടുംബചിത്രം

ഫറോക്ക് കരുവൻതിരുത്തി എസ്.പി. ഹൗസിൽ കോയമോൻ ആണ് മരിച്ചത്. 66 വയസായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് സ്‌കൂട്ടർ ഇടിച്ചിട്ടത്. പരിക്കേറ്റ കോയമോനെ ആദ്യം ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബീച്ച് ആശുപത്രിയിലെ ഡോക്ടറടക്കമുള്ള ആംബുലൻസിലാണ് മെഡിക്കൽ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയത്. മെഡിക്കൽ കോളേജിലെത്തി ആംബുലൻസിന്റെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. പിന്നെ പൂട്ട് വെട്ടിപ്പൊളിക്കുകയായിരുന്നു.

ചെറൂട്ടി റോഡിൽ പി.കെ. സ്റ്റീലിലെ സെക്യൂരിറ്റിജീവനക്കാരനാണ് കോയമോൻ. ഭാര്യ: നഫീസ. സഹോദരങ്ങൾ: എസ്.പി. ഹസ്സൻകോയ, എസ്.പി. കബീർ, എസ്.പി. അവറാൻകുട്ടി, എസ്.പി. നഫീസ, എസ്.പി. സിദ്ദിഖ്.

Exit mobile version