‘തല ചുമരിൽ ഇടിപ്പിച്ചു, പുറം കടിച്ചുമുറിച്ചു’ കൊണ്ടോട്ടിയിൽ ഭാര്യയെ അതിക്രൂരമായി മർദ്ദിച്ചു, പോലീസുകാരന്റെ തൊപ്പി തെറിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. മലപ്പുറം തിരൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂർ സ്വദേശി എൻ.ഷൈലേഷാണു ഭാര്യയെ ക്രൂരമായി മർദിച്ചത്. ഇയാളെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്.

പായസക്കൂട്ട് ഉൾപ്പടെ 17 ഐറ്റങ്ങൾ ഉൾപ്പെടുത്തി സർക്കാരിന്റെ ഓണക്കിറ്റ്! ഒരു കുടുംബത്തിന് ചെലവഴിക്കുന്നത് ആയിരം രൂപ

ആക്രമണത്തിൽ ബോധരഹിതയായ യുവതിക്ക് സാരമായ പരിക്കുണ്ട്. ഭാര്യയുടെ തല ചുമരിൽ ഇടിപ്പിക്കുകയും പുറം കടിച്ചു മുറിച്ചുമായിരുന്നു മൃഗീയമായി മർദ്ദിച്ചത്. യുവകതിയുടെ കൈവിരലുകൾക്ക് പൊട്ടലുണ്ട്. ദേഹമാസകലം ചതവേറ്റ നിലയിലാണ്. യുവതി ബോധരഹിതയായ വിവരം കുട്ടിയാണ് ഫോൺ ചെയ്ത് യുവതിയുടെ വീട്ടിൽ വിവരം അറിയിച്ചത്.

അമ്മ വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതിനുസരിച്ച് യുവതിയുടെ വീട്ടുകാർ എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2014ലായിരുന്നു ഇരുവരും വിവാഹിതരായത്. ഒരു വർഷം പിന്നിട്ടതോടെ മർദനം ആരംഭിച്ചുവെന്ന് യുവതി മൊഴി നൽകി.

യുവതി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിനു പിന്നാലെ കേസന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെയുള്ള കുറ്റം തെളിഞ്ഞാൽ കൂടുതൽ നടപടി സ്വീകരിക്കും.

Exit mobile version