രാത്രി വഴിയരികിൽ കൊണ്ട് നിർത്തി; പോലീസ് ചോദ്യം ചെയ്തപ്പോൾ രാത്രി വഴിയിൽ കണ്ടതാണെന്ന് മറുപടി, പോലീസിനെയും കബളിപ്പിച്ച് അമ്മയെ അഗതി മന്ദിരത്തിലാക്കി മകൻ

അടൂർ: പോലീസിനെയും കബളിപ്പിച്ചു അമ്മയെ അഗതി മന്ദിരത്തിലാക്കിയ മകനെതിരെ കേസ്. വഴിയരികിൽ കണ്ടതെന്ന് പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം കടന്നുകളഞ്ഞത്. അടൂർ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്.

‘3 കോടിയിലധികം തട്ടിയെടുത്തു’ നടൻ ബാബുരാജിനും നടി വാണി വിശ്വനാഥിനുമെതിരെ പരാതി, താരദമ്പതികൾക്കെതിരെ വഞ്ചനാ കേസ്

ടാപ്പിങ് തൊഴിലാളിയായ മകൻ 71കാരിയായ അമ്മയ്‌ക്കൊപ്പം അടൂർ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രി ഇയാൾ അമ്മയെ മിത്രപുരം ഭാഗത്ത് വഴിയോരത്ത് കൊണ്ടുവന്ന് നിർത്തി. ഈ സമയം, അതുവഴി വന്ന പൊലീസ് വാഹനത്തിന് കൈകാണിച്ചു.

തന്റെ പേര് ബിജു എന്നാണെന്നും അജ്ഞാതയായ വയോധികയെ വഴിയരികിൽ കണ്ടതാണെന്നും ഇയാൾ പോലീസിനോടു പറഞ്ഞു. തുടർന്ന് പോലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തിൽ എത്തിച്ചു.

16ന് അമ്മയുടെ ഫോണിലേക്ക് കോൾ വന്നു, വയോധികയെ ജനസേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ച ബിജുവാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങി. തുടർന്ന് കേന്ദ്രത്തിൽ മദ്യപിച്ചെത്തിയ ഇയാൾ വയോധികയുടെ കയ്യിലുള്ള രേഖകൾ കൈവശപ്പെടുത്താൻ ശ്രമം നടത്തി.

ഇതിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവെന്നു പറഞ്ഞു വന്നയാൾ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അധികൃതർ വട്ടപ്പാറ കല്ലയം കാരാമൂട് അനിതവിലാസത്തിൽ അജികുമാറിനെതിരെ പരാതി നൽകുകയായിരുന്നു.

Exit mobile version