മോഡലായ ഷഹനയ്ക്ക് ജന്മദിനത്തിലും പീഡനം; മരണം സജാദിന്റെ നിരന്തര പീഡനവും ലഹരി ഉപയോഗവും സഹിക്കാനാകാതെ; തെളിവായത് കണ്ടെത്തിയ ഡയറി; കുറ്റപത്രത്തിൽ കുരുക്ക്

കോഴിക്കോട്: പറമ്പിൽ ബസാറിൽ താമസിക്കുകയായിരുന്ന നടിയും മോഡലുമായ ഷഹനയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സജാദിനെതിരേ പോലീസ് കുറ്റപത്രം. ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയ പോലീസ് ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.

ജീവനൊടുക്കിയ ദിവസം രാവിലെയും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായെന്നും കുറ്റപത്രത്തിൽ പറയുന്നു. ഷഹനയെ ഭർത്താവ് സജാദ് നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജന്മദിനത്തിൽ പോലും ഉപദ്രവം നേരിട്ടതും സജാദിന്റെ ലഹരി ഉപയോഗവും ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമായെന്ന് പോലീസ് പറയുന്നു.

ALSO READ- തട്ടുകടയ്ക്ക് അരലക്ഷം പിഴ; ആലങ്കോട് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചനിലയിൽ; വിഷം നൽകി കൊലപ്പെടുത്തിയതോ? സംശയിച്ച് പോലീസ്

വീട്ടിൽനിന്ന് കണ്ടെത്തിയ ഷഹനയുടെ ഡയറിയിലെ കുറിപ്പുകളാണ് കേസിൽ നിർണായകമായത്. മേയ് 13-ാം തീയതിയാണ് ഭർത്താവിനൊപ്പം താമസിക്കുന്ന കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്‌സിൽ ഷഹാനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version