ഒന്നരവയസുള്ള കുഞ്ഞിന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; കുറ്റം മൂത്ത മകന്റെ തലയിലിട്ട് തടിത്തപ്പാനും ശ്രമം! ഒടുവിൽ പിതാവിന്റെ ക്രൂരത പുറത്ത്, അറസ്റ്റ്

വിഴിഞ്ഞം: ഒന്നര വയസുള്ള കുഞ്ഞിന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിൽ 31കാരനായ അഗസ്റ്റിനാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. ഇടതുകാലിൽ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ക്രൂരത നടത്തിയത്.

‘ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്’: പ്രിയതമന്റെ വിയോഗത്തില്‍ കണ്ണീര്‍ അപേക്ഷയുമായി മീന

മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെയാണ് കുഞ്ഞിനെ ദേഹോപദ്രവം ചെയ്തത്. എല്ലാ ദിവസവും അമ്മൂമ്മയുടെ വീട്ടിൽ കൊണ്ടുവരുന്ന കുഞ്ഞിനെ നാലുദിവസമായി കൊണ്ടുചെല്ലാതെ മകൾ മാത്രം ഒറ്റയ്ക്ക് ചെന്നത് ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിന്റെ കാലിലെ മുറിവ് കണ്ടത്.

തുടർന്ന് കാര്യം അന്വേഷിച്ചപ്പോൾ അഞ്ചുവയസുകാരനായ മൂത്തമകൻ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളിച്ചുവെന്ന് പറഞ്ഞു. എന്നാൽ ഇതിൽ സംശയം തോന്നിയ അമ്മൂമ്മ പോലീസിൽ പരാതി നൽകി. തുടർന്ന് മൂത്തമകൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് കുട്ടിയുടെ പിതാവാണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. ആരെങ്കിലും ചോദിച്ചാൽ മൂത്ത മകനോട് കുറ്റം ഏൽക്കാൻ പിതാവ് നിർബന്ധിച്ചിരുന്നതായും പോലീസ് പറയുന്നു.

ഇതിനെല്ലാം പുറമെ കുറച്ചുദിവസം മുമ്പ് കുഞ്ഞിന്റെ നെഞ്ചിൽ സ്പൂൺ ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചതായും നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നുവർഷം മുമ്പ് മുല്ലൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അഗസ്റ്റിനെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version