ദൈവത്തിന് നന്ദി! ‘വലിയ തുകയല്ല, ഫാമിലിയില്‍ ചെയ്യാന്‍ ഒത്തിരി കാര്യങ്ങളുണ്ട് ബാക്കി ഒന്നും ഉണ്ടാകില്ല’: വിഷു ബംപര്‍ ഭാഗ്യശാലികള്‍ പറയുന്നു

തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യശാലികളെ നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് കണ്ടെത്തുന്നത്. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശന്‍, ഡോക്ടര്‍ പ്രദീപ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.

സമ്മാനം ലഭിച്ചതില്‍ ദൈവത്തിന് നന്ദി’, എന്ന് ഭാഗ്യവന്മാര്‍ പറയുന്നു. എപ്പോഴും ഒരുമിച്ച് ചേര്‍ന്നാണ് ലോട്ടറി എടുക്കാറുള്ളത്. മുമ്പും ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. ചെറിയ സമ്മാനങ്ങളായാലും പകുതി പകുതിയായി വീതിക്കാറുണ്ട്. ഇതും അങ്ങനെ തന്നെയെന്ന് പ്രദീപും രമേശും പറയുന്നു.

പിന്നെ ഇതൊരു വലിയ തുകയല്ല. ഫാമിലിയില്‍ ചെയ്യാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്ത് കഴിയുമ്പോള്‍ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയില്‍ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തില്‍ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ട്. പിന്നെ കഴിവിനനുസരിച്ച് നമ്മള്‍ എന്തെങ്കിലും ചെയ്യും. ഇരുവരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നല്‍കിയിട്ടുള്ളത്. നികുതി കിഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.

Read Also: അയാള്‍ക്കുള്ളത് അപ്പോള്‍ തന്നെ കൊടുത്തു! ‘ആദ്യം ചന്ദ്രിക സോപ്പ് നീട്ടി, പിന്നെ ഐലവ് യൂവും ഉമ്മയും’: ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കനെ സധൈര്യം കൈകാര്യം ചെയ്ത് സന്ധ്യ

നറുക്കെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴായിരുന്നു സമ്മാനം ലഭിച്ചതറിഞ്ഞത്. ഒരു മരണവും ആരോഗ്യപ്രശ്‌നങ്ങളും കാരണമാണ് എത്താന്‍ വൈകിയത്. ഒടുവില്‍ രമേശനും ഡോക്ടര്‍ പ്രദീപും ഇന്ന് ലോട്ടറി ഓഫീസില്‍ എത്തുകയായിരുന്നു.

’15-ാം തീയതി രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ടിക്കറ്റ് എടുത്തത്. രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു. തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ ഡോക്ടറാണ് എ പ്രദീപ്.

കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍ നിന്നും വിറ്റ HB 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. വലിയതുറ സ്വദേശികളായ ജസീന്ത- രംഗന്‍ ദമ്പതിമാരായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ ഈ ടിക്കറ്റ് വില്‍പന നടത്തിയത്.

Exit mobile version