കഴിഞ്ഞുപോയത് ഒന്നും ഓർമ്മയില്ല, പക്ഷേ ദൂരെ നിന്ന് തന്നെ മക്കളെ തിരിച്ചറിഞ്ഞു; മൂന്ന് വർഷത്തിനു ശേഷം മക്കളുടെ കൈപിടിച്ച് കല്യാണി ശർമ സ്വന്തം നാട്ടിലേയ്ക്ക്

Kalyani Sharma | Bignewslive

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് പൂണെ ഹവേലി സ്വദേശി കല്യാണി ശർമ്മ സ്വന്തം നാട്ടിലേക്ക് മടങ്ങി. 3 വർഷം മുമ്പാണ് മറവിരോഗമുള്ള കല്യാണി വഴിതെറ്റി കോഴിക്കോട് എത്തിയത്. കല്യാണി ശർമ്മയെ മക്കളെത്തിയാണ് കൂട്ടികൊണ്ടുപോയത്. കഴിഞ്ഞു പോയതൊന്നും വ്യക്തമായി ഓർമ്മയില്ലെങ്കിലും മക്കളായ പ്രണവിനേയും പത്മേശ്വരിയേയും ദൂരെ നിന്നും കണ്ടപ്പോൾ തന്നെ കല്യാണിക്ക് തിരിച്ചറിയാൻ സാധിച്ചു.

അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി; നടപടി അപേക്ഷ പരിഗണിച്ച്

വർഷങ്ങൾക്ക് ശേഷം അമ്മയെ കണ്ട സന്തോഷം മക്കളുടെ മുഖത്തും പ്രകടമായിരുന്നു. 2019 ലാണ് പൂണെ ഹവേലിയിലെ വീട്ടിൽ നിന്ന് കല്യാണി ശർമ്മയെ കാണാതായത്. വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ശേഷം കല്യാണിക്ക് മറവിയലുണ്ടായിരുന്നു. എങ്കിലും നാട്ടിലെ തീർത്ഥാടന കേന്ദ്രങ്ങളിൽ കല്യാണി പോവാറുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് അമ്മ തിരിച്ച് വരാതായതോടെ മക്കൾ പോലീസിൽ പരാതി നൽകി.

സുഹൃത്തുക്കളുടെ സഹായത്തോടെയും അന്വേഷിച്ചു. ചെല്ലാൻ സാധ്യതയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം കാണാനില്ലെന്ന് കാണിച്ച് ഫോട്ടോ സഹിതം നോട്ടീസ് പതിച്ചു. പക്ഷെ ഫലം കണ്ടില്ല. അമ്മ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ കഴിച്ച് കൂട്ടുന്നതിനിടെയാണ് കല്യാണി കേരളത്തിൽ ഉണ്ടെന്ന് മക്കൾ അറിഞ്ഞത്.

മൂന്നുദിവസം മുമ്പ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെത്തിയ സാമൂഹ്യ പ്രവർത്തകനായ എം ശിവനാണ് മക്കൾക്ക് കല്യാണിയെ തിരിച്ച് കിട്ടാൻ നിമിത്തമായത്. കല്യാണിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ ഹവേലിയാണ് സ്വദേശം എന്ന് മനസ്സിലാക്കിയ ശിവൻ ഹവേലി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് മക്കൾ അമ്മയെ അന്വേഷിച്ച് കോഴിക്കോട് എത്തിയത്.

Exit mobile version