‘മകളുടെ കഥ സിനിമയാക്കണം, അതിൽ എനിക്കൊരു ചാൻസും വേണം’ പുതിയ ആവശ്യവുമായി ജിഷയുടെ അമ്മ രാജേശ്വരി, മമ്മൂട്ടിയും മോഹൻലാലും തന്നെ കാണാൻ വന്നില്ലെന്ന് പരാതിയും

Jisha Murder case | Bignewslive

മകൾ മരിച്ചതിന് ശേഷം തന്നെ കാണാൻ മമ്മൂട്ടിയും മോഹൻലാലും വന്നില്ലെന്ന പരാതിയുമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി. മകൾ മരിച്ച വിവരമറിഞ്ഞിട്ടും, മമ്മൂട്ടിയും മോഹൻലാലും ഇതുവരെ തന്നെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും രാജേശ്വരി ആരോപിക്കുന്നു.

‘ദാഹിച്ചപ്പോൾ ചായ കുടിച്ചതാണ്, യാത്രക്കാരുടെ ജീവൻ വച്ച് ബസ് ഓടിക്കാറില്ല’; കൈവിട്ട് കെഎസ്ആർടിസി ഓടിച്ച് വൈറലായ ഡ്രൈവറുടെ വാക്കുകൾ

ഇതുവരെ ഫോണിൽ വിളിച്ച് അന്വേഷിക്കുക പോലും ചെയ്തിട്ടില്ലെന്നും രാജേശ്വരി കൂട്ടിച്ചേർത്തു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് രാജേശ്വരിയുടെ പ്രതികരണം. കൂടാതെ തന്റെ മകളുടെ കഥ സിനിമയാക്കണമെന്നും അതിൽ തനിക്കൊരു ചാൻസും തരണമെന്ന് രാജേശ്വരി ആവശ്യപ്പെടുന്നു.

രാജേശ്വരിയുടെ വാക്കുകൾ

‘എന്റെ മകളെ കൊന്നത് ഞാനാണെന്നാണ് എല്ലാവരും പറയുന്നത്. എന്റെ മകൾക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചത്. മോള് പോയ ശേഷം ഞാൻ സമാധാനം അറിഞ്ഞിട്ടില്ല. മോൾക്ക് സംഭവിച്ചത് ആരെങ്കിലും സിനിമയാക്കി, സത്യം പുറത്തുകൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. മോഹൻലാലെങ്കിലും സത്യം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് ഞാൻ കരുതി.

മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വരണം. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരെ കാണാൻ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്.

മകളുടെ കഥ സിനിമയാക്കണം. അതിൽ എനിക്കൊരു ചാൻസും വേണം. ഞാൻ കൂടെ അഭിനയിച്ചാലാണ് ആൾക്കാർക്ക് സിനിമ കൂടുതൽ ഇഷ്ടപ്പെടുക. സംവിധായകന് കോടികൾ കിട്ടും. സിനിമ പിടിക്കാൻ മമ്മൂട്ടി എന്റെ അടുത്ത് വരണം.

Exit mobile version