വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം..! സസ്പെന്‍ഷനും അറസ്റ്റും നേരിട്ട ഉദ്യോഗസ്ഥരെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു

വരാപ്പുഴ: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക സംഭവവുമായി ബന്ധപ്പെട്ട കേസില്‍ നടപടി നേരിട്ട ഏഴ് ഉദ്യോഗസ്ഥരെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ സസ്പെന്‍ഷനും അറസ്റ്റും നേരിട്ട ഉദ്യോഗസ്ഥരാണ്. സിഐ ക്രിസ്പിന്‍ സാം, എസ്ഐ ദീപക് എന്നിവരുള്‍പ്പടെ പ്രതിസ്ഥാനത്ത് നിന്നവരെയാണ് തിരിച്ചെടുത്തത്.

വീട് ആക്രമണക്കേസില്‍ പ്രതിയാണ് ശ്രീജിത്ത് എന്ന് സംശയിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ മരണത്തിന് ശേഷമാണ് ആളുമാറിയെന്ന് പോലീസ് ഉള്‍പ്പടെ പുറത്ത് വിട്ടത്. എന്നാല്‍ ശ്രീജിത്തിനെ കസ്റ്റഡിയിലിരിക്കെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ശ്രീജിത്തിന്റെ ബന്ധുക്കളും അയല്‍ക്കാരും ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മര്‍ദ്ദിച്ചവരുടെ കൂട്ടത്തില്‍ സിഐ ഉള്‍പ്പെടാത്തതിനാല്‍ കൊലക്കുറ്റം ഒഴികെയുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കസ്റ്റഡി മരണത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും സിഐ ക്രിസ്പിനെതിരെയുണ്ട്.

Exit mobile version