കലയെ വർഗീയതയുമായി കൂട്ടി കുഴക്കരുത്, മമ്മൂട്ടിയുടെ ‘ധ്രുവം’ കണ്ട് വർഗ്ഗീയത തോന്നാത്തവർക്ക് ‘മേപ്പടിയാൻ’ വർഗീയത ആയതെങ്ങനെ? വിവേക് ഗോപൻ

ഉണ്ണി മുകുന്ദന്റെ ആദ്യ നിർമ്മാണ സംരംഭമായ ‘മേപ്പടിയാൻ’ ചിത്രത്തിന് നേരെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് നടനും ബിജെപി നേതാവുമായി വിവേക് ഗോപൻ. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തിലെ സംഘപരിവാർ ചിഹ്നങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങളോട് വിവേക് ഗോപന്റെ പ്രതികരണം.

‘കലയെ വർഗീയതയുമായി കൂട്ടി കുഴക്കരുതെന്നും വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ ധ്രുവം എന്ന ചിത്രം ഇറങ്ങിയ സമയത്ത് ഇല്ലാതിരുന്ന വിവാദങ്ങളാണല്ലോ ഇപ്പോൾ ഉയരുന്നതെന്ന് വിവേക് ചോദിച്ചു. മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാടിയാരും ജയറാം അവതരിപ്പിച്ച വീരസിംഹനും നീണ്ട കുറി ധരിച്ച, ശുഭ്രവസ്ത്രം ധരിച്ച വിളക്ക് കൊളുത്തുക മാത്രമല്ല പൂജചെയ്യുന്ന ഗായത്രി മന്ത്രം ചൊല്ലുന്ന കഥാപാത്രങ്ങൾ ആയിരുന്നല്ലോ..

also read- നടിയെ തട്ടിക്കൊണ്ടുപോകുന്നതിനു മുൻപ് ഹോട്ടലിൽ ഒത്തുകൂടി; ചർച്ചയിൽ ‘സിദ്ധീഖ്’ പങ്കെടുത്തു; പുതിയ വെളിപ്പെടുത്തൽ

അതിലെ വില്ലനായ ഹൈദർ മരയ്ക്കാരും കൂട്ടരും ഇടത്തോട്ട് മുണ്ട് ഉടുത്ത, തലയിൽ തൊപ്പി വച്ചവരും നിസ്‌ക്കരിക്കുന്ന വരുമായിരുന്നു.. അന്ന് വർഗീയത കാണാത്തവർ ഇന്ന് വർഗീയത കാണുന്നെങ്കിൽ വർഗീയത കൊടികുത്തി വാഴുന്നത് നിങ്ങളുടെ ഉള്ളിൽ തന്നെയാണ് എന്ന് സ്വയം വിളിച്ചു പറയുകയാണ്.’- വിവേക് പറയുന്നു.

also read- താൻ തട്ടിപ്പ് നടത്തിയിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടില്ല; ഫ്ളാറ്റ് വിൽപനയുമായി ബന്ധപ്പെട്ട് നടക്കുന്നത് കുപ്രചാരണം; മാനനഷ്ടകേസ് നൽകിയെന്ന് കെഎസ് ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ

വിവേക് ഗോപന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മേപ്പടിയാൻ എന്ന സിനിമയിൽ കൊളുത്തിയ വിളക്ക് വർഗീയ വിളക്കാണത്രേ.. അതിൽ ഉടുത്തിരിക്കുന്ന കറുപ്പ് വർഗീയ കറുപ്പാണെന്നും ഉപയോഗിച്ച ആംബുലൻസ് വർഗീയ ആംബുലൻസ് ആണെന്ന് അത് ഓടിച്ച റോഡ് വർഗീയ റോഡ് ആണെന്നും ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച ജയകൃഷ്ണൻ വർഗീയത നാല് വീതം മൂന്ന് നേരം ആഹാരത്തിനു ശേഷം വിഴുങ്ങുന്നതാണെന്നും അതിലെ ഒരു വില്ലൻ വേഷക്കാരൻ അഷ്റഫ് ഹാജി മുണ്ട് ഇടത്തോട്ട് ഉടുക്കുന്ന ആൾ ആണെന്നും അത് ഒരു വിഭാഗത്തെ ആക്ഷേപിക്കുകയാണെന്നും ഓരിയിടുന്നവരോടും വലിയ ചന്ദനാദി എണ്ണ തലയിൽ തേക്കാത്തവരോടും ഒന്ന് ചോദിച്ചോട്ടെ.. നിങ്ങൾ ‘ധ്രുവം ‘എന്ന മമ്മൂട്ടി ചിത്രം കണ്ടിട്ടുണ്ടാകും ല്ലേ(ഇത് മാത്രമല്ല നിരവധി സിനിമകൾ ഉദാഹരണങ്ങളായി ഉണ്ട്) .. അതിലെ മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാടിയാരും ജയറാം അവതരിപ്പിച്ച വീരസിംഹനും നീണ്ട കുറി ധരിച്ച, ശുഭ്രവസ്ത്രം ധരിച്ച വിളക്ക് കൊളുത്തുക മാത്രമല്ല പൂജചെയ്യുന്ന ഗായത്രി മന്ത്രം ചൊല്ലുന്ന കഥാപാത്രങ്ങൾ ആയിരുന്നല്ലോ.. അതിലെ വില്ലനായ ഹൈദർ മരയ്ക്കാരും കൂട്ടരും ഇടത്തോട്ട് മുണ്ട് ഉടുത്ത, തലയിൽ തൊപ്പി വച്ചവരും നിസ്‌ക്കരിക്കുന്ന വരുമായിരുന്നു.. അന്ന് വർഗീയത കാണാത്തവർ ഇന്ന് വർഗീയത കാണുന്നെങ്കിൽ വർഗീയത കൊടികുത്തി വാഴുന്നത് നിങ്ങളുടെ ഉള്ളിൽ തന്നെയാണ് എന്ന് സ്വയം വിളിച്ചു പറയുകയാണ്.

നിങ്ങളുടെ വർഗീയ കാർഡിനെ അതിജീവിച്ചു ജൈത്ര യാത്ര തുടരുകയാണ് ഉണ്ണിമുകുന്ദനും മേപ്പടിയാനും … ഒന്ന് കണ്ണ് തുറന്നു നോക്കുക.. കലയെ കലയായും സിനിമയെ സിനിമയായും കണ്ടിരുന്ന gods own country യെ അപ്പാടെ അങ്ങ് വിഴുങ്ങാമെന്നു കരുതിയോ? നിങ്ങളുടെ ഈ ചിന്താഗതി നശിപ്പിക്കുന്നത് കേരളത്തിന്റെ തനതായ കലാ പാര്യമ്ബരത്തെയും ആസ്വാദന സംസ്‌ക്കാരത്തെയുമാണ്.. മേപ്പടിയാൻ പോലുള്ള നല്ല സിനിമകൾ ഇനിയും ഉണ്ടാകട്ടെ… നമ്മുടെ മനസിലും നമ്മുടെ സ്വീകരണ മുറികളിലും അതിനു ഇടം നൽകാം
NB :മറവിയ്ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റാ… ദഹനക്കേടിന് അത് പോരാ.. വെറുതെ കലയെ വർഗീയതയുമായി കൂട്ടി കുഴക്കരുത്.

Exit mobile version