ഡിസൈനിൽ അപാകത, വിഷയത്തിൽ അവ്യക്തത; ശ്രീനാരായണ ഗുരുവിനെ ഉൾക്കൊള്ളിച്ച നിശ്ചലദൃശ്യം തള്ളിയതിൽ വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലേക്കായി കേരളം സമർപ്പിച്ച നിശ്ചലദൃശ്യം കേന്ദ്രം തള്ളിക്കളഞ്ഞ സംഭവം വിവാദമാകുന്നതിനിടെ വിശദീകരണവുമായി സർക്കാർ രംഗത്ത്. നിശ്ചലദൃശ്യ വിവാദത്തിൽ കേന്ദ്ര സർക്കാർ കേരളത്തിന് മറുപടി നൽകിയിരിക്കുകയാണ്.

ഡിസൈനിലെ അപാകത കാരണമാണ് നിശ്ചല ദ്യശ്യം തള്ളിയതെന്നാണ് വിശദീകരണം. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്തയില്ലായിരുന്നു. മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണ് ആദ്യം നല്കിയത്. പിന്നീട് ആദി ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും പ്രതിമ ഉൾപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ സന്ദേശം എന്തെന്ന് വിശദീകരിക്കാനായില്ലെന്നും കേന്ദ്രം പറയുന്നു.

Also Read-സബ് രജിസ്ട്രാർ ഓഫിസിൽ വെച്ച് ലളിതമായ ചടങ്ങ്; നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി!

നിശ്ചലദൃശ്യത്തിന് രാജ്പഥിന് അനുയോജ്യമായ നിറമായിരുന്നില്ലെന്നും നിശ്ചല ദ്യശ്യം തള്ളിയതിൽ രാഷ്ട്രീയമില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു.

Exit mobile version