ഗോവയില്‍ വാഹനാപകടം: സഹോദരന്മാര്‍ ഉള്‍പ്പടെ മൂന്ന് മലയാളി യുവാക്കള്‍ക്ക് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം! വിനോദ യാത്ര അവസാനിച്ചത് ദുരന്തത്തില്‍, കണ്ണീര്‍

ആലപ്പുഴ: ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണന്‍ (24), വിഷ്ണു (27), നിധിന്‍ദാസ് (24) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ച കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്. ഇവരുടെ സുഹൃത്താണ് നിധിന്‍ദാസ്.

അഖില്‍, വിനോദ് കുമാര്‍ എന്നിവരാണ് അത്യാസന്ന നിലയില്‍ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ അപകടം. അഖിലാണ് വാഹനം ഓടിച്ചിരുന്നത്. മരിച്ച വിഷ്ണു നേവി ഉദ്യോഗസ്ഥനാണ്. നിധിന്‍ദാസ് ആകട്ടെ, ഗോവ വിമാനത്താവളത്തിലെ ജീവനക്കാരനും. അവധിക്കു ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള യാത്രയില്‍ വിഷ്ണുവിനൊപ്പം മറ്റുള്ളവരും പോവുകയായിരുന്നു.

കാടാണെന്ന് കരുതി വെട്ടിക്കളയേണ്ട; ചെമ്പരത്തി വെറും ചെടിയല്ല, ഇപ്പോള്‍ നൂറുഗ്രാം പൂവിന് 350 രൂപ വരെ! വര്‍ഷം നൂറുകോടിയുടെ കയറ്റുമതിയും

അവിടെ എത്തിയതിനു ശേഷം ഇവര്‍ ഒരു കാര്‍ വാടകയ്ക്ക് എടുത്ത് ഗോവ ചുറ്റികാണാനിറങ്ങുകയായിരുന്നു. യാത്രയ്ക്കിടെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. വിഷ്ണുവും കണ്ണനും നിധിന്‍ദാസും സംഭവസ്ഥലത്തുതന്നെ മരിച്ചു.

Exit mobile version