ഉറങ്ങിക്കിടന്ന ഇരട്ടക്കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടുപന്നി; സ്വന്തം ജീവന്‍ പണയം വെച്ച് കാട്ടുപന്നിയോട് പൊരുതി 11കാരന്‍ റോബിന്‍! അത്ഭുത രക്ഷ

മേപ്പയ്യൂര്‍: വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച് 11കാരന്‍. കൂനംവെള്ളികാവ് മാവുള്ളതില്‍ രതീഷിന്റെ മകന്‍ റോബിന്‍ (11) ആണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് രക്ഷകനായത്. റോബിന്റെ അമ്മാവന്‍ രജീഷും ഭാര്യ അതുല്യയും കുഞ്ഞുങ്ങളും വീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു.

മീന്‍വില്‍പ്പനയുടെ മറവില്‍ 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 68കാരന് ഇനി ജീവന്‍ പോകുന്നവരെ ജയില്‍ ജീവിതം! കോടതി വിധിച്ചത് ട്രിപ്പിള്‍ ജീവപര്യന്തം

രാവിലെ പതിനൊന്നരയോടെ കാട്ടുപന്നി അതിവേഗം വീട്ടിലേക്ക് ഓടിക്കയറി. ഈ സമയം, കുട്ടികളുടെ അമ്മ അതുല്യയും റോബിന്റെ അമ്മ ജിലയും വീടിന് പിന്‍വശത്തായിരുന്നു. വീടിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന റോബിന്‍ വീട്ടിനകത്തേക്ക് കയറിയ പന്നിയെ കുട്ടികളുടെ അടുത്തു നിന്നു മല്‍പിടിത്തത്തിലൂടെ ഓടിക്കുകയായിരുന്നു. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയായിരുന്നു റോബിന്‍ കാട്ടുപന്നിയുടെ അടുത്തേയ്ക്ക് ഓടിയെത്തിയത്.

കാട്ടുപന്നി ഓടിപ്പോകാന്‍ ശ്രമിക്കവേ റോബിന്റെ കാല്‍മുട്ടില്‍ ഇടിച്ചു. ബഹളം കേട്ടു നാട്ടുകാര്‍ ഓടിയെത്തി കാട്ടുപന്നിയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. മല്‍പ്പിടുത്തത്തിനിടെ പരിക്കേറ്റ റോബിനെ മേപ്പയൂര്‍ പിഎച്ച്‌സിയിലും പിന്നീട് പേരാമ്പ്ര ഗവ. ആശുപത്രിയിലും എത്തിച്ചു ചികിത്സ നല്‍കി. കല്‍പത്തൂര്‍ എയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റോബിന്‍. റോബിന്റെ ധീരതയ്ക്ക് നിറകൈയ്യടികളാണ് ലഭിക്കുന്നത്.

Exit mobile version