ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയതിനു പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം, ഡോക്ടര്‍ക്കെതിരെ പരാതി

Woman dies | Bignewslive

മാനന്തവാടി: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പരാതി. യുവതിയുടെ കുടുംബമാണ് ചികിത്സാ പിഴവ് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. തവിഞ്ഞാല്‍ തിടങ്ങഴി പുത്തന്‍പുരയില്‍ വിജയനാണ് അധികൃതര്‍ക്കു പരാതി നല്‍കിയത്.

നവംബര്‍ 4നാണ് വിജയന്റെ മകള്‍ 24കാരിയായ അനിഷ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ 29ന് പുലര്‍ച്ചെയാണ് അനിഷയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. ശേഷം, അനിഷയ്ക്കു രക്തസ്രാവം ഉണ്ടാവുകയും ഗുരുതര അവസ്ഥയില്‍ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.

20 മണിക്കൂറിന് ശേഷം സ്ഥിതി അതീവ ഗുരുതമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയാണ് തന്റെ മകള്‍ മരിക്കാന്‍ ഇടയായതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നം വിജയന്‍ പറഞ്ഞു.

Exit mobile version