വവ്വാലുകളില്‍ നിപ സാന്നിധ്യം: നിപയ്‌ക്കെതിരെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച മേഖലകളിലെ വവ്വാലുകളില്‍ നിന്നും ശേഖരിച്ച സ്രവ സാമ്പിളുകളില്‍ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈറോളജി (എന്‍ഐവി)യില്‍ നടത്തിയ പരിശോധനയിലാണ് വവ്വാലുകളില്‍ നിപയ്ക്കെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. രണ്ടിനം വവ്വാലുകളിലെ സാമ്പിളുകളിലാണ് നിപയ്ക്കെതിരായ ഐജിജി ആന്റിബോഡി കണ്ടെത്തിയത്.

എന്‍ഐവി ഫലത്തില്‍നിന്ന്, നിപയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു ഫലം വന്ന സാഹചര്യത്തില്‍ മറ്റു വകുപ്പുകളുമായി കൂടിയാലോചനകളും ചര്‍ച്ചകളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു

കോഴിക്കോട് ചാത്തമംഗലം പഴൂര്‍ സ്വദേശിയായെ പന്ത്രണ്ടു വയസുകാരന്‍ ഈ മാസം അഞ്ചിനാണു നിപ ബാധിച്ചു മരിച്ചത്. ഒന്നാം തീയതിയാണ് കുട്ടിയെ നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു രണ്ടു ദിവസം മുന്‍പ് മറ്റു ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. നിപ സ്ഥിരീകരിച്ചതോടെ പഴൂര്‍ വാര്‍ഡ് അടച്ചിരുന്നു.

കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തും പരിസരപ്രദേശങ്ങളിലും വിവിധ വിദഗ്ധ സംഘങ്ങള്‍ പരിശോധന നടത്തിയിരുന്നു. വവ്വാലുകളില്‍നിന്നും മൃഗങ്ങളില്‍നിന്നും ശ്രവസാമ്പിളുകള്‍ ശേഖരിച്ചു. മൃഗസാംപിളുകളുടെ ഭോപ്പാലില്‍ നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു ആയിരുന്നു. മരിച്ച കുട്ടി സമീപത്തെ പറമ്പില്‍ വിളഞ്ഞ റംബൂട്ടാന്‍ കഴിച്ചിരുന്നു ഈ മരത്തില്‍നിന്നുള്ള സാമ്പിളുകയും വിദഗ്ധര്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.

Exit mobile version