ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; കുട്ടികളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോട്ടവും; വിഴിഞ്ഞത്ത് രണ്ട് യുവതികൾ അറസ്റ്റിൽ

വിഴിഞ്ഞം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ രണ്ട് യുവതികൾ വിഴിഞ്ഞം പോലീസിന്റെ പിടിയിൽ. ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരെയും ഇവരുടെ സുഹൃത്തായ പൊഴിയൂർ സ്വദേശി ടിറ്റോയെയു(25)മാണ് അറസ്റ്റുചെയ്തത്.

യുവതികളെ കാണാതായതിനെ തുടർന്ന് ഇവരുടെ ഭർത്താക്കന്മാർ വിഴിഞ്ഞം പോലീസിന് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരിയാണ് ദിവ്യ. ഇവർക്ക് നാലുവയസ്സുള്ള മകനും രണ്ടര വയസ്സുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവർക്ക് മൂന്നരവയസ്സുള്ള ആൺകുട്ടിയുണ്ട്.

ഇരുവരും കുട്ടികളെ ഉപേക്ഷിച്ചാണ് ടിറ്റോയ്‌ക്കൊപ്പം ഒളിച്ചോടിപ്പോയതെന്ന് പോലീസ് പറഞ്ഞു. മൂന്നുദിവസം മുമ്പായിരുന്നു ദിവ്യയും മൃദുലയും ടിറ്റോയ്‌ക്കൊപ്പം നാടുവിട്ടത്.

വിഴിഞ്ഞം എസ്‌ഐ കെഎൽ സമ്പത്തിന്റെ നേതൃത്വത്തിൽ എസ്‌ഐ വിനോദ്, സിപിഒമാരായ ഷാഹിൽ, വനിതാ പോലീസ് രഞ്ചിമ എന്നിവരാണ് ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റുചെയ്തത്. ഇവർക്കെതിരേ ജുവനൈൽ നിയമ പ്രകാരം കേസെടുത്തു. ഇവരെ റിമാൻഡ് ചെയ്തു.

Exit mobile version