തൃശ്ശൂരില്‍ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു; മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി, ജാഗ്രതാ നിര്‍ദേശം

തൃശ്ശൂര്‍: തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു. രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. വളരെയധികം കരുതലോടെ കാണേണ്ട പകര്‍ച്ചപ്പനിയാണ് കരിമ്പനി.

ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനിയായി മാറുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്ളൈ ആണ് കരിമ്പനി മനുഷ്യരില്‍ പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്.

സംസ്ഥാനത്ത് മണലീച്ചകളുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബീഹാറിലുമാണ് രാജ്യത്ത് കരിമ്പനി കൂടുതല്‍ കണ്ടുവരുന്നത്. ഇപ്പോള്‍ കേരളത്തിലും കരിമ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

കരിമ്പനിയുടെ ലക്ഷണങ്ങള്‍;

വിട്ടുമാറാത്ത പനി
രക്തക്കുറവ്
ക്ഷീണം
ശരീരഭാരം കുറയുക
തൊലിയില്‍ വ്രണങ്ങള്‍ കാണുക

Exit mobile version