ആറുവയസുകാരി മകളെ പീഡിപ്പിച്ചെന്ന പരാതി നൽകിയതിന് പിന്നാലെ എയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കഴുത്തിൽവെട്ടി രണ്ടാം ഭാര്യ; ഗുരുതരാവസ്ഥയിൽ, മലയിൻകീഴ് പോലീസ് അന്വേഷിക്കുന്നു

girl | Big news live

വിളവൂർക്കൽ: തന്റെ മകളെ പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതി എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ രണ്ടാം ഭർത്താവിനെ കഴുത്തിൽവെട്ടി പരിക്കേൽപ്പിച്ചു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ഭാര്യ വെട്ടിപ്പരിക്കേൽപ്പിച്ചെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അവരെ അറസ്റ്റ് ചെയ്തു.ഭ ാര്യയുടെ പരാതിയിൽ പോക്‌സോ കേസിൽ ഭർത്താവിനെതിരേയും മലയിൻകീഴ് പോലീസ് കേസെടുത്തു. ഇയാൾ പാങ്ങോട് സൈനിക ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ്.

മൂക്കുന്നിമലയിലെ എയർഫോഴ്‌സ് കേന്ദ്രത്തിലാണ് തമിഴ്‌നാട് സ്വദേശിയായ അമ്പതുകാരൻ ജോലിചെയ്യുന്നത്. ഭാര്യ 44 വയസ്സുള്ള തൃശ്ശൂർ സ്വദേശിനി മുംബൈയിൽ സ്ഥിരതാമസമായിരുന്നു. കഴിഞ്ഞ ജൂലായിലാണിവർ വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിളവൂർക്കൽ പെരുകാവിൽ വാടകവീട്ടിലാണിവരുടെ താമസം.

സ്ത്രീക്ക് ആദ്യ വിവാഹത്തിൽ ആറരവയസ്സുള്ള പെൺകുഞ്ഞും ഭർത്താവിന് ആദ്യ വിവാഹത്തിൽ പതിനാറു വയസ്സുള്ള ആൺകുട്ടിയുമുണ്ട്. ബുധനാഴ്ചയാണ് മകളെ പീഡിപ്പിച്ചെന്ന പരാതി ഭർത്താവിനെതിരേ സ്ത്രീ നൽകിയത്. പിന്നീട് രാത്രിയോടെയാണ് ഭർത്താവിനെ കഴുത്തിനു താഴെ വെട്ടേറ്റനിലയിൽ കണ്ടത്.

രാത്രി പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തെ തുടർന്ന് മലയിൻകീഴ് പോലീസെത്തിയാണ് വ്യോമസേനാ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്.

Exit mobile version