കെ സുധാകരന്റേത് തെരുവുഗുണ്ടയുടെ ഭാഷയെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: കെപിസിസി പ്രതിസഡന്റ് കെ സുധാകരന്റേത് തെരുവുഗുണ്ടയുടെ ഭാഷയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ക്രിമിനൽ രാഷ്ട്രീയത്തിന്റെ വക്താവാണ് കെ സുധാകരൻ. കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചവർക്ക് ഇതിന് മറുപടി പറയാനുള്ള ബാധ്യതയുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

നാട്ടുകാർ ഇത് അംഗീകരിക്കില്ല എന്ന് മനസിലാക്കുന്നത് നല്ലതാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾ ദശാബ്ദങ്ങളായി അറിയുന്നതാണ്. അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ തുടർഭരണത്തിന് നേതൃത്വം കൊടുത്ത ഭരണാധികാരിയുമാണ്. സ്വന്തം സ്ഥാനം ഉറപ്പിക്കാൻ മുഖ്യമന്ത്രിയെ പ്രതിദിനം കടന്നാക്രമിക്കുന്ന നിലയാണ് സുധാകരന്. അത് നിർത്തുന്നത് കോൺഗ്രസിനും സുധാകരനും നല്ലതാകുമെന്നും വിജയരാഘവൻ പറഞ്ഞു.

പൊതുജീവിതത്തിൽ കാത്തുസൂക്ഷിക്കേണ്ട സ്വഭാവഗുണമല്ല കെ സുധാകരനിലൂടെ പുറത്തുവരുന്നത്. അടിച്ചു തൊഴിച്ചു ചവുട്ടിഎന്നൊക്കെയുള്ളത് തെരുവുഗുണ്ടയുടെ ഭാഷയാണ്. കെപിസിസിയുടെ അധ്യക്ഷൻ ഈ നിലയിൽ തരം താണുപോയത് ചരിത്രത്തിന്റെ വിരോധാഭാസമാണ്.

മുധ്യമന്ത്രി പിണറായി വിജയൻ പൊതുപ്രവർത്തനത്തിലൂടെ ആർജ്ജിച്ചിട്ടുള്ള ള്ള വിശ്വാസത്തിന്റെ ഒരു മുദ്രയുണ്ട്. അതില്ലാതാക്കാനാണ് ഈ അക്രമണങ്ങൾ നടത്തുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Exit mobile version