‘എനിക്കു നിന്നോട് ഒരുപാട് ഇഷ്ടമുണ്ട്, അതു കൊണ്ടു നിന്നെ ഞാനങ്ങു ഇഞ്ചിഞ്ചായി കൊന്നോട്ടെ എന്നതു പോലെയാണ് ആ ജീവിതം; റഹ്മാനെ അഭിനവ ഷാജഹാന്‍ ആക്കാന്‍ ശ്രമിക്കരുത്’

nenmara | bignewslive

പാലക്കാട്: നെമ്മാറയില്‍ 10 വര്‍ഷത്തോളം പ്രണയത്തിന്റെ പേരില്‍ യുവതിയെ വീടിനകത്ത് പൂട്ടിയിട്ട സംഭവം സമൂഹമാധ്യമങ്ങളില്‍ വളരെയേറെ ചര്‍ച്ചയായിരുന്നു. ചിലര്‍ ഇതിനെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്ത് വന്നിരുന്നു. ഇതിനെ പ്രണയമെന്ന് വിളിക്കാന്‍ കഴിയില്ലെന്നായിരുന്നു പലരും ഉന്നയിച്ച വാദം. ലൈംഗീക അടിമയായി ആ യുവതിയെ കൊണ്ട് നടക്കുകയായിരുന്നുവെന്നാണ് ഉയര്‍ന്ന വിമര്‍ശനം.

അതിനെ പ്രണയമെന്ന് വിശേഷിപ്പിക്കാമോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ചോദ്യം. പ്രണയമുള്ളതിനാല്‍ ഞാന്‍ നിന്നെ ഇഞ്ചിഞ്ചായി കൊന്നോട്ടെ എന്ന പോലെയാണ് ആ ജീവിതം എന്ന് പറയുകയാണ് ഡോ. അനുജ ജോസഫ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുജ ജോസഫ് ഇക്കാര്യം പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

എനിക്കു നിന്നോട് ഒരുപാട് ഇഷ്ടമുണ്ട്, അതു കൊണ്ടു നിന്നെ ഞാനങ്ങു ഇഞ്ചിഞ്ചായി കൊന്നോട്ടെ എന്ന പോലായി പോയി പാലക്കാട് നെന്മാറയില്‍ റഹ്മാന്‍ സാജിത യ്ക്കു കൊടുത്ത ജീവിതം. ഇതാണ് പ്രണയമെന്നൊക്ക പറഞ്ഞുള്ള ഒരുപാട് ന്യായീകരണങ്ങള്‍ കണ്ടു, അവരോടായി ഒന്നു ചോദിച്ചോട്ടെ 10 വര്‍ഷക്കാലം നിങ്ങളെ ഒരു മുറിയില്‍ പൂട്ടിയിട്ടു

‘ആരേലും മുത്തേ എനിക്കു നിന്നോട് പെരുത്തിഷ്ടാ, നീ ഇനി ലോകം കാണണ്ട, ഈ നാലു ചുമരുകള്‍ക്കുള്ളില്‍ കഴിയണമെന്നു പറഞ്ഞാ എന്തായിരിക്കും മറുപടി, ഒന്നു പോയെ, ഇഷ്ടം പോലും, ഇതേ പറയാന്‍ സാധ്യതയുള്ളു.

എന്തിനു പറയുന്നു കൊറോണയില്‍ ഹീരസറീംി സാഹചര്യത്തില്‍ ഒന്നു പുറത്തിറങ്ങാന്‍ കഴിയാണ്ട് വീടിനുള്ളില്‍ കഴിയേണ്ടി വരുമ്പോള്‍ ഉള്ള ഇന്നത്തെ ഓരോരുത്തരുടെയും അവസ്ഥ ആലോചിച്ചു നോക്കിയാല്‍ മതി, ആ പെണ്‍കുട്ടി ഈ അവസ്ഥ യില്‍ കൂടി കടന്നു പോയതെങ്ങനെയെന്നു ആലോചിക്കാനേ കഴിയുന്നില്ല,

അവളുടെ മാനസിക നില പോലും തകര്‍ന്നിട്ടുണ്ടാവണം.വീടിനുള്ളില്‍ സാജിതയെ പാര്‍പ്പിക്കാന്‍ റഹ്മാന്‍ കാണിച്ച സാഹസത്തിന്റെ പത്തിലൊന്നു മതിയായിരുന്നു അവളെയും കൂട്ടി അന്തസ്സായി പുറത്തെവിടെയെങ്കിലും താമസിക്കുവാന്‍,

പറഞ്ഞതൊക്കെ സത്യമാണെങ്കില്‍, ഈ 10 വര്‍ഷത്തിനിടയില്‍ ഒന്നു നേരാംവണ്ണം ആ പെണ്‍കുട്ടി ശ്വസിച്ചിട്ടു പോലുമുണ്ടാവില്ല, മാസമുറ ഉള്‍പ്പെടെ തന്റെ ഓരോ ആവശ്യങ്ങളിലും ഒന്നു പുറത്തിറങ്ങാന്‍ കഴിയാതെ അവള്‍ സഹിച്ച യാതനകളോര്‍ക്കുമ്പോള്‍ വേദന തോന്നുന്നു,അവളെ ഈ നരകജീവിതത്തിലൂടെ കൊണ്ടു പോയ റഹ്മാനെ ദയവു ചെയ്താരും അഭിനവ ഷാജഹാന്‍ ആക്കാന്‍ ശ്രമിക്കരുതേ.

ആ പെണ്‍കുട്ടി ഇതൊക്കെ സഹിച്ചതു പ്രണയത്തിനു വേണ്ടിയല്ലേയെന്ന ഡയലോഗ് ഒഴിവാക്കുന്നതാവും നല്ലത്, പ്രായത്തിന്റെ പക്വതക്കുറവില്‍ റഹ്മാനോടൊപ്പം ജീവിക്കുവാന്‍ അവള്‍ ഒരുപക്ഷെ ഇറങ്ങി വന്നിട്ടുണ്ടാവാം,എന്നിട്ടും ഈ കാലയളവിനിടയിലൊന്നും അവള്‍ക്കൊരു മനുഷ്യ ജീവിതം വേണമെന്നു തോന്നാതിരുന്ന റഹ്മാന്റെ മനസ്സിനെ നമിച്ചു പോകുന്നു.രക്ഷകന്‍ ശിക്ഷകന്‍ ആയില്ലല്ലോ എന്നു ചിന്തിക്കുന്നവരോടായി, ഒരു മനുഷ്യജീവിതം ആ പെണ്‍കുട്ടിക്ക് നിഷേധിച്ചതിനാണോ?

മാനസിക വിഭ്രാന്തി ആരോപിച്ചു മകന് ചികിത്സ നല്‍കാന്‍ പോയ വീട്ടുകാര്‍ക്ക് അവന്റെ മുറിയിലെ ഒരു മാറ്റവും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതിലും അവിശ്വസനീയത തോന്നുന്നു.സാജിതയ്ക്ക് ഇനിയൊരു മനുഷ്യ ജീവിതമുണ്ടാകട്ടെ, മാനസികവും ശാരീരികവുമായ എല്ലാ തളര്‍ച്ചകളില്‍ നിന്നും തിരിച്ചു വരാനും കഴിയട്ടെ.

Exit mobile version