മഹാപ്രളയ കാലത്തെ രക്ഷകന്‍; വാഹനാപകടത്തില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കൊല്ലം: 2018 ലെ കേരളം വിറങ്ങലിച്ച് നിന്ന മഹാപ്രളയ കാലത്തെ രക്ഷകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവല്ല ഫയര്‍ സ്റ്റേഷനിലെ ഡ്രൈവറായ വിനീത് ഇന്ന് രാവിലെ കരുനാഗപ്പളളിയിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്.

പ്രളയകാലത്ത് വെള്ളംകയറിയ വീട്ടില്‍ നിന്ന് കൈകുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്റെ ചിത്രം വൈറലായിരുന്നു. 2018ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട അതിജീവന ചിത്രങ്ങളിലൊന്നായിരുന്നു വിനീതിന്റെ ഈ ചിത്രം.

തിരുവല്ല ഫയര്‍ സ്റ്റേഷനിലെ ഡ്രൈവറായ വിനീത് ഇന്ന് രാവിലെ കരുനാഗപ്പളളിയിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് തിരുവല്ലയിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു അദ്ദേഹം.

വിനീതിന് പിന്നാലെ വന്നിരുന്ന മിനി ലോറി ബൈക്കിനു പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ബൈക്കില്‍ നിന്ന് തെറിച്ചുവീണ വിനീതിന്റെ ശരീരത്തിലൂടെ മിനി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്ത് തന്നെ വിനീത് മരിച്ചു. 34കാരനായ വിനീതിന് ഭാര്യയും ആറുവയസ്സുകാരിയായ മകളുമുണ്ട്.

Exit mobile version