‘ദിവസവും വീട്ടില്‍ വാങ്ങുന്നത് നാല് ലിറ്റര്‍ പാല്‍, മുക്കാലും കുടിക്കുന്നത് ഞാന്‍ തന്നെ! മൂന്ന് നേരവും ഭക്ഷണത്തോടൊപ്പം തൈരും നെയ്യും, ഏറെ പ്രിയം കേരളത്തിലെ പായസം കൂട്ടിയുള്ള സദ്യ’ ഭക്ഷണ ശീലം വെളിപ്പെടുത്തി യതീഷ് ചന്ദ്ര

നടി ഷീലയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടായിരുന്നു ഇദ്ദേഹത്തിന് വ്യക്തമായൊരു മറുപടി.

തിരുവന്തപുരം: ദിവസവും മുക്കാല്‍ ലിറ്ററോളം പാല് കുടിക്കുന്നതാണ് തന്റെ ശീലമെന്ന് വെളിപ്പെടുത്തി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര. പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭക്ഷണ ക്രമം വെളിപ്പെടുത്തിയത്. തീര്‍ത്തും വെജിറ്റേറിയന്‍ നോണ്‍ വെജ് ഭക്ഷണ ക്രമങ്ങളോട് ബൈ പറഞ്ഞിരിക്കുകയാണ് യതീഷ് ചന്ദ്ര. പാലിനു പുറമെ എല്ലാ ഭക്ഷണത്തിലും നെയ്യും തൈരും ഒഴിച്ചു കഴിക്കുന്നത് അത്രമേല്‍ പ്രിയമായിരുന്നുവെന്ന് കമ്മീഷണര്‍ പറയുന്നു. ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാനാണെന്നാണ് വിശ്വാസം എന്നാണ് യതീഷ് ചന്ദ്രയുടെ പക്ഷം.

എന്നാല്‍ ഇവയില്‍ നിന്നും ഏറെ പ്രിയം കേരളത്തിലെ പായസം കൂട്ടിയുള്ള സദ്യയാണെന്ന് യതീഷ് ചന്ദ്ര പറയുന്നു. നടി ഷീലയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടായിരുന്നു ഇദ്ദേഹത്തിന് വ്യക്തമായൊരു മറുപടി. കാര്യമായി മലയാള സിനിമ കണ്ടിട്ടില്ല. കര്‍ണാടകയിലെ ദാവന്‍ഗര സ്വദേശിയായ താന്‍ ഷീലയുടെ ബന്ധുവാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ക്രിസ്ത്യാനിയാണെന്നും പലരും എഴുതി പിടിപ്പിക്കുന്നു. ഷീലയെ അറിയില്ലെന്നും അദ്ദേഹം തുറന്നു പറയുന്നു.

പ്രളയത്തെ അതജീവിച്ച നാട്ടില്‍ മതത്തില്‍ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നത് കാണുന്നത് തന്നെ അതിശയിപ്പിക്കുന്നു. നമ്മള്‍ പ്രളയദിനങ്ങളില്‍ മനുഷ്യരായിരുന്നു. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആയിരുന്നില്ല.ആ ദിവസങ്ങളില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങ് ഉണ്ടായിരുന്നു. അതില്‍ പങ്കെടുക്കാന്‍ പോകാതെയാണ് താന്‍ ദുരിത്വാശാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. നേരത്തെ എല്ലാ വര്‍ഷവും ശബരിമലയില്‍ പോകുമായിരുന്നു. ഈ സീസണില്‍ നാലു തവണ അയ്യപ്പനെ തൊഴുതുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version