വെന്റിലേറ്റർ ഓക്‌സിജൻ തരുവാൻ ഘടിപ്പിക്കുന്ന ഒരു കുഴൽ അല്ല; അതും ഘടിപ്പിച്ചു സുഖമായി കിടക്കാൻ കഴിയും എന്നു കരുതരുത്, ശ്വാസകോശത്തിന്റെ അതിരുവരെ എത്തുന്ന, വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു കുഴലാണ്; വൈറൽ കുറിപ്പ്

തൃശ്ശൂർ: കോവിഡ് രണ്ടാം തരംഗം രോഗികളുടെ എണ്ണത്തിൽ വൻവർധനവുണ്ടാക്കിയിട്ടും മരണ സംഖ്യ ഉയരുമ്പോഴും ജാഗ്രത പാലിക്കാൻ തയ്യാറാകാത്തവർക്ക് മുന്നറിയിപ്പുമായി ഡോക്ടറുടെ വൈറൽ കുറിപ്പ്. കോവിഡ് 19 ബാധിച്ച് വെന്റിലേറ്റർ ഘടിപ്പിച്ച് കിടക്കേണ്ടി വരുന്ന അവസ്ഥ അതിദാരുണാണെന്നും ആ അവസ്ഥയിലേക്ക് എത്തിപ്പെടണോ എന്ന് പത്ത് തവണയെങ്കിലും സ്വയം ചോദിക്കുകയും വേണമെന്ന് ഡോക്ടർ കുറിക്കുന്നു. വെന്റിലേറ്ററിൽ കിടക്കുന്നത് സുഖമുള്ള ഏർപ്പാടാണെന്ന് ധരിച്ചുവെച്ചിരിക്കുന്നവരെ തിരുത്തുകയാണ് ഡോ. രാജേഷ് കുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

വെന്റിലേറ്റർ എന്നാൽ നിങ്ങളുടെ മൂക്കിലോ, വായിലോ ഓക്‌സിജൻ തരുവാൻ ഘടിപ്പിക്കുന്ന ഒരു കുഴൽ അല്ലെന്നും അതും ഘടിപ്പിച്ചു പത്രമോ മാസികയോ വായിച്ചു കൊണ്ടു സുഖമായി കിടക്കുവാൻ കഴിയും എന്നു കരുതരുതെന്നും ഡോ. രാജേഷ് വിശദമാക്കുന്നു.

കോവിഡ്19നു ഘടിപ്പിക്കുന്ന വെന്റിലേറ്റർ തൊണ്ടയിലൂടെ ശ്വാസകോശത്തിന്റെ അതിരുവരെ എത്തുന്ന, വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു കുഴലാണ്. അനസ്‌തേഷ്യാ കൊടുത്താണ് ഇതു ഘടിപ്പിക്കുന്നത്. രോഗി ആരോഗ്യത്തിലേക്കു തിരികെ എത്തുംവരെയോ മരിക്കുന്നതു വരെയോ ഈ കുഴൽ സംവിധാനം മാറ്റുകയില്ല. രണ്ടു മൂന്നാഴ്ചകളോളം ഒരു ചലനവുമില്ലാതെ ശ്വസന യന്ത്രത്തിന്റെ താളത്തിനൊത്ത് മാത്രം ചലിക്കുന്ന ഒരു ശ്വാസകോശവുമായി കിടക്കണമെന്നും ഡോക്ടർ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഡോ. രാജേഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

വെന്റിലേറ്ററിൽ കിടക്കുന്നത് സുഖമുള്ള ഏർപ്പാടാണോ..?
എന്താണു വെന്റിലേറ്റർ ? വെന്റിലേറ്റർ എന്നാൽ നിങ്ങളുടെ മൂക്കിലോ, വായിലോ ഓക്‌സിജൻ തരുവാൻ ഘടിപ്പിക്കുന്ന ഒരു കുഴൽ അല്ല
നിങ്ങൾക്ക് അതും ഘടിപ്പിച്ചു പത്രമോ മാസികയോ വായിച്ചു കൊണ്ടു സുഖമായി കിടക്കുവാൻ കഴിയും എന്നു കരുതരുത്.Covid19 നു ഘടിപ്പിക്കുന്ന വെന്റിലേറ്റർ നിങ്ങളുടെ തൊണ്ടയിലൂടെ ശ്വാസകോശത്തിന്റെ അതിരുവരെ എത്തുന്ന, വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു കുഴലാണ്. അനസ്‌തേഷ്യാ കൊടുത്താണ് ഇതു ഘടിപ്പിക്കുന്നത്. നിങ്ങൾ ആരോഗ്യത്തിലേക്കു തിരികെ എത്തുംവരെയോ മരിക്കുന്നതു വരെയോ ഈ കുഴൽ സംവിധാനം മാറ്റുകയില്ല. രണ്ടു മൂന്നാഴ്ചകളോളം ഒരു ചലനവുമില്ലാതെ ശ്വസന യന്ത്രത്തിന്റെ താളത്തിനൊത്ത് മാത്രം ചലിക്കുന്ന ഒരു ശ്വാസകോശവുമായി കിടക്കണം
*അഥവാ നിങ്ങളുടെ ശ്വാസകോശമാണ് വെന്റിലേറ്റർ മെഷീൻ..നിങ്ങൾക്ക് സംസാരിക്കാൻ കഴിയില്ല. ഭക്ഷണം കഴിക്കാനോ വെള്ളമിറക്കാനോ കഴിയില്ല. സ്വഭാവികമായ ഒരു ചലനവുമില്ലാതെ കിടക്കണം. യന്ത്രം ചലിക്കുന്നതു കൊണ്ടു മാത്രം ജീവൻ നിലനില്ക്കുന്നു അങ്ങിനെ മനസ്സിലാക്കിയാൽ മതി……
വേദനസംഹാരികളും മരവിപ്പുണ്ടാക്കുന്ന മരുന്നുകളും ഇടക്കിടെ തരും. വേദനയും അസ്വസ്ഥതയും കുറക്കാൻ അത്രയേ ഡോക്ടർക്കും നഴ്‌സിനും കഴിയൂ. . 20 ദിവസം ഈ ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് തന്റെ പേശികളുടെ ബലം നാല്പതു ശതമാനം ക്ഷയിക്കും. വായ് തൊണ്ട, ശബ്ദം ഇവയ്ക്ക് മാന്ദ്യവും മരവിപ്പും ഉണ്ടാകും. അതോടൊപ്പം ഹൃദയത്തിനും ശ്വസന നാളങ്ങൾക്കും ഒക്കെ മാന്ദ്യം ഉണ്ടാകും. ഇതു കാരണമാണ് കോവിഡ് 19 ബാധിച്ചവരിൽ, വൃദ്ധരായവർ ഈ ചികിത്സ താങ്ങാനാവാതെ മരിക്കുന്നത്.
ഈ അവസ്ഥയിലേക്ക് എത്തിപ്പെടാതെ ശരീരം കാത്തു കൊള്ളുക പരമാവധി സൂക്ഷിക്കുക. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം സമൂഹത്തിലേക്ക് ഇറങ്ങുക. കോവിഡ് എന്നാൽ സാധാരണ വൈറൽ പനിയല്ല. എന്നും മനസ്സിലാക്കുക..
*ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകാൻ മൂക്കിലൂടെയോ മറ്റോ ഘടിപ്പിക്കുന്ന ഒരു കുഴൽ, വയറിൽ നിന്നും പോകുന്നത് ഒപ്പിയെടുക്കാൻ അരയ്ക്കു ഒരു ബാഗ്, മൂത്രം വീഴാൻ ഘടിപ്പിച്ച ബാഗ്, മരുന്നും ഗ്ലൂക്കോസും നൽകുവാനുള്ള കുഴലുകൾ ഞരമ്പിൽ, സദാ നിങ്ങളുടെ രക്തസമ്മർദ്ദവും മറ്റും നോക്കിക്കൊണ്ടിരിക്കുന്ന A line മാപിനികൾ.. .കൈകാലുകളുടെയും മറ്റും ചലനം സാധാരണ നിലയിൽ നിലനിർത്തുവാനും മറ്റും ഇടക്കിടെ ശരീരത്തിന്റെ 104 ഡിഗ്രി പനി കുറക്കുവാൻ നിങ്ങൾ കിടക്കുന്ന കിടക്കയുടെ അറകളിലേക്കു ഐസ് വെള്ളം പമ്പു ചെയ്യൽ ഇങ്ങനെ എണ്ണമറ്റ ബദ്ധപ്പാടുകൾ…. ഇതൊക്കെ വേണോ? പത്തു പ്രാവശ്യം സ്വയം ചോദിക്കൂ…..
കോവിഡ് ഏതായാലും കുറെ കാലം ഭൂമിയിൽ ഉണ്ടാവും.. അതിനാൽ കോവിഡ് നമ്മുടെ ജീവിതത്തിന് അനുസരിച്ചു മാറില്ല.. നാം കോവിഡിന്റെ ഗതിക്ക് അനുസരിച്ച് ജീവിതത്തിൽ, ചുറ്റുപാടിൽ, സാഹചര്യത്തിൽ ജീവിത ശൈലി മാറ്റുക.
ഇനി ചിന്തിക്കൂ… വെന്റിലേറ്ററിൽ ഒരു മിനിറ്റ് കിടക്കുന്ന ജീവിതം ആസ്വാദ്യകരമാണോ അല്ലയോ എന്ന്…..

Exit mobile version