ബാത്ത് റൂമില്‍ കാല്‍ വഴുതി വീണു; ആറുമാസം ഗര്‍ഭിണിയായ വൃന്ദ മരിച്ചു, നവജാത ശിശുവും മരണപ്പെട്ടു! തോരാ കണ്ണീര്‍

തിരുവനന്തപുരം: ബാത്ത് റൂമില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ ഗര്‍ഭിണി മരിച്ചു. പ്രസവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് യുവതി മരിച്ചത്. നവജാത ശിശുവിനെയും രക്ഷിക്കാനായില്ല. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ചാവടിനട കട്ടച്ചല്‍കുഴി ആലുവിള സോപാനം വീട്ടില്‍ സിനുവിന്റെ ഭാര്യ വൃന്ദ (27) ആണ് മരിച്ചത്.

6 മാസം ഗര്‍ഭിണിയായ വൃന്ദ ഇന്നലെ പുലര്‍ച്ചെ 3 ഓടെ താമസിച്ചു വന്ന വാടക വീടിന്റെ പുറത്തുള്ള ബാത്തു റൂമില്‍ തല ചുറ്റി വീഴുകയും അവിടെ വെച്ച് തന്നെ ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. സംഭവ സമയം വൃന്ദയുടെ അമ്മൂമ്മ ലില്ലിയും ഭര്‍ത്താവും ഏകമകള്‍ അഹല്യയും വീട്ടിലുണ്ടായിരുന്നു.

ഏറെ, സമയം കഴിഞ്ഞിട്ടും ബാത്റൂമില്‍ പോയി തിരികെ വരാത്തതിനെ തുടര്‍ന്ന് അമ്മൂമ്മ ചെന്ന് നോക്കിയപ്പോഴാണ് വൃന്ദ പുറത്തിറങ്ങാതെ ബാത്റൂമിന്റെ ഉള്ളില്‍ കുടുങ്ങിയത്. തുടര്‍ന്ന് ബാത്റൂമിന്റെ കൊളുത്തു മാറ്റി അകത്തു കയറിയപ്പോള്‍ വൃന്ദയും കുഞ്ഞും അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. വൃന്ദ ബാത്റൂമില്‍ കയറിയത്തിന് പിന്നാലെയാണ് ഗര്‍ഭ പാത്രത്തില്‍ നിന്നും കുഞ്ഞ് പുറത്തേക്ക് വന്നത്. എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാര്‍ നിലവിളിച്ചു.

തുടര്‍ന്ന് പുലര്‍ച്ചെ 4.15 ഓടെ 108 ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ ആയിരുന്ന വൃന്ദയും ഉച്ചയോടെയും മരണപ്പെടുകയായിരുന്നു. ചെണ്ട കലാകാരനും കൂലി തൊഴിലാളിയുമാണ് വൃന്ദയുടെ ഭര്‍ത്താവ് സിനു.

Exit mobile version