ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; ഇല്ലെങ്കില്‍ 2030 ഓടെ ഇസ്ലാമിക രാജ്യമാക്കി മാറ്റും; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

തൊടുപുഴ: തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോര്‍ജ്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത് – വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. തൊടുപുഴയിലെ എച്ച്.ആര്‍.ഡി.എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവന.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ഇരു മുന്നണികളുടെയും ശ്രമം. എന്നാല്‍ നോട്ട് നിരോധനം കാരണമാണ് ഇത് നടക്കാതെ പോയത്. തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീം കോടതി പറയുന്നു. എന്നാല്‍ ലവ് ജിഹാദ് ഉണ്ടെന്ന് തനിക്കുറപ്പാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Exit mobile version