ജീവിച്ചിരിപ്പില്ല എന്ന് സോഷ്യൽമീഡിയ; റിപ്പോർട്ട് ചെയ്ത് ബിഎൽഒ; ചരിത്രകാരൻ എംജിഎസ് നാരായണന് പോസ്റ്റൽവോട്ട് ചെയ്യാനായില്ല

mgs-narayanan

കോഴിക്കോട്: ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോർട്ട് ചെയ്തതിനാൽ ചരിത്രകാരൻ ഡോ. എംജിഎസ് നാരായണന് പോസ്റ്റൽവോട്ട് ചെയ്യാനായില്ല. സോഷ്യൽമീഡിയയിൽ വന്ന വാർത്ത കണ്ടാണ് ബിഎൽഒ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത്. പിന്നീട് കോൺഗ്രസ് പ്രവർത്തകർ പരാതി ഉന്നയിച്ചതോടെ അബദ്ധംപറ്റിയതാണെന്ന് ബിഎൽഒ പറഞ്ഞു. എങ്കിലും വോട്ട് രേഖപ്പെടുത്താൻ അദ്ദേഹത്തിനായില്ല.

എൺപത് വയസ്സ് പിന്നിട്ടവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിവർക്കാണ് വീട്ടിൽനിന്ന് തപാൽവോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്. എംജിഎസിന് എൺപത് പിന്നിടുകയും ആരോഗ്യപ്രശ്‌നങ്ങളുമുള്ളതിനാൽ പോസ്റ്റൽ വോട്ടിന് അർഹതയുണ്ടായിരുന്നു.

ജീവിച്ചിരിപ്പില്ലെന്ന റിപ്പോർട്ട് വന്നതിനാൽ തപാൽവോട്ടിനുള്ള ലിസ്റ്റിൽ അദ്ദേഹം ഉൾപ്പെടാതെപോയി. അതേസമയം, വോട്ടർപട്ടികയിൽ പേരുള്ളതിനാൽ ഏപ്രിൽ ആറിന് പോളിങ് ബൂത്തിൽ എംജിഎസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കോഴിക്കോട് കളക്ടർ എസ്.സാംബശിവറാവു പറഞ്ഞു.

Exit mobile version