‘മുസ്ലിം ലീഗ് ഇതിലും നല്ല സേവനം നരേന്ദ്രമോഡിക്കും കൂട്ടർക്കും ചെയ്യാനില്ല’; പകുതി ദിവസം പോലും ഹാജരില്ലാത്ത അബ്ദുൾ വഹാബ് വീണ്ടും രാജ്യസഭയിലേക്ക്; ട്രോളി ഹരീഷ് വാസുദേവൻ

harish-vasudevan

മലപ്പുറം: രാജ്യസഭയിൽ നിന്നും വിരമിക്കുന്ന മുസ്ലിം ലീഗ് എംപി അബ്ദുൾ വഹാബിനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാൻ യുഡിഎഫും മുസ്ലിം ലീഗും ശ്രമിക്കുന്നതിനെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. കഴിഞ്ഞ 6 വർഷമായി പകുതി ദിവസം പോലും വഹാബ് സഭയിൽ ഹാജരായിട്ടില്ലെന്നും അദ്ദേഹത്തിന് 45 ശതമാനം മാത്രമാണ് ഹാജരെന്നും ഹരീഷ് വാസുദേവൻ ചൂണ്ടിക്കാണിക്കുന്നു. പകുതി ചർച്ചകളിൽ പോലും പങ്കെടുക്കാറുമില്ല.സ്വർണ്ണ കടത്തു കേസിൽ വിദേശകാര്യമന്ത്രാലയത്തിന്റെയും മന്ത്രി മുരളീധരന്റെയും ‘ഡിപ്ലോമാറ്റിക്ക്’ നിലപാടിനെ ചോദ്യം ചെയ്യാൻ പോലും, മന്ത്രിയെ ചോദ്യം ചെയ്യാൻ അധികാരമുള്ള ഏക സംവിധാനമായ പാർലമെന്ററി കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള ഏക അംഗമായിരുന്ന വഹാബ് ശ്രമിച്ചില്ലെന്ന് ഹരീഷ് വിമർശിക്കുന്നു.

പാർലമെന്റിലെ അബ്ദുൾ വഹാബ് എംപിയുടെ ഹാജർ 45% ആണ്. ദേശീയ ശരാശരി 79%. കേരളത്തിലെ മറ്റു എംപിമാർ 76%. പാർലമെന്റ് ചർച്ചകളിൽ നടന്ന പങ്കാളിത്തം ദേശീയ ശരാശരി 95% ആണ്. കേരളത്തിലെ മറ്റു എംപിമാരുടെ 147% ആണ്. വഹാബിന്റേത് വെറും 28. അല്ലെങ്കിൽ തന്നെ ഈ സംഘികളോട് ഒക്കെ ചർച്ചയില്ലാ നിലപാടാണ് വഹാബിക്ക. വഹാബ് ആകെ ചോദിച്ച ചോദ്യങ്ങൾ 211. ദേശീയ ശരാശരി 343 ഉം സ്റ്റേറ്റ് ശരാശരി 418 ഉം ആണ്. ഇന്ത്യയിലെ എല്ലാ എംപിമാരും ശരാശരി ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചപ്പോൾ മൂപ്പർ പൂജ്യം. വഹാബിനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നതിലൂടെ മുസ്‌ലീം ലീഗ് ഇതിലും നല്ല സേവനം നരേന്ദ്രമോഡിക്കും കൂട്ടർക്കും ചെയ്യാനില്ല എന്നും അഡ്വ. ഹരീഷ് വാസുദേവൻ വിമർശിക്കുന്നു.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

മുസ്‌ലീംലീഗിന്റെ ജനപ്രതിനിധി. കേരളത്തിലെയും ഇന്ത്യയിലെ ആകെത്തന്നെയും നീറുന്ന പ്രശ്‌നങ്ങൾ രാജ്യസഭയിൽ എത്തിച്ചു നിയമഭേദഗതികൾ കൊണ്ടുവരികയും അക്ഷീണം നിയമനിർമ്മാണത്തിലും നയരൂപീകരണത്തിലും തിളങ്ങുകയും, നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്താൻ രാജ്യസഭയിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവെക്കുകയും അതിനായി നിരവധി സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്ത ആളാണല്ലോ മുതലാളിയായ ശ്രീ.അബ്ദുൽ വഹാബ്.
പത്തോ പതിനഞ്ചോ വർഷമായി അദ്ദേഹം പാർലമെന്റിൽ ഉണ്ട്. 70 വയസ്സ് ആയി. ചെറുപ്പക്കാർക്ക് സ്ഥാനം നൽകുന്ന പാർട്ടി ആയത് കൊണ്ട് ഇത്തവണയും രാജ്യസഭാ സീറ്റ് വഹാബ് മുതലാളിക്ക് തന്നെയാണ് ലീഗ് കൊടുക്കുന്നത്.
അത് അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനം കണ്ടിട്ടാവണമല്ലോ. പാർലമെന്റ്‌ലെ മൂപ്പരുടെ ഹാജർ 45% ആണ്. ദേശീയ ശരാശരി 79%. കേരളത്തിലെ മറ്റു MP മാർ 76%. പാർലമെന്റ് ചർച്ചകളിൽ നടന്ന പങ്കാളിത്തം ദേശീയ ശരാശരി 95% ആണ്. കേരളത്തിലെ മറ്റു MP മാരുടെ 147% ആണ്. വഹാബിന്റേത് വെറും 28. !! അല്ലെങ്കിൽ തന്നെ ഈ സംഘികളോട് ഒക്കെ ചർച്ചയില്ലാ നിലപാടാണ് വഹാബിക്ക. ??
വഹാബ് ആകെ ചോദിച്ച ചോദ്യങ്ങൾ 211. ദേശീയ ശരാശരി 343 ഉം സ്റ്റേറ്റ് ശരാശരി 418 ഉം ആണ്.ഇന്ത്യയിലെ എല്ലാ MP മാരും ശരാശരി ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചപ്പോൾ മൂപ്പർ പൂജ്യം.
കോടിക്കണക്കിനു രൂപയാണ് ഓരോ MP ക്കും വേണ്ടി നമ്മൾ ചെലവിടുന്നത്. വഹാബ് വല്ലപ്പോഴുമേ പാർലമെന്റിൽ എഴുന്നേറ്റു നിൽക്കൂ എന്നതിനാൽ മൂപ്പർ ചോദിച്ച ഓരോ ചോദ്യത്തിനും ലക്ഷങ്ങളാണ് വില !!
ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗമായ മുസ്ലീങ്ങളുടെ ഉന്നമനത്തിനാണത്രേ മുസ്‌ലീംലീഗ് പ്രവർത്തിക്കുന്നത്. ജനാധിപത്യമതേതര വിരുദ്ധ നിലപാടുകളുമായി രാജ്യം ഭരിക്കുന്ന ഒരു സർക്കാരിനെ ഏറ്റവും ഉയർന്ന ജനപ്രതിനിധ്യ സഭയിൽ വിമർശിക്കാൻ UDF പറഞ്ഞയക്കുന്ന ആളാണ് വഹാബ്, കഴിഞ്ഞ 6 വർഷമായി പകുതി ദിവസം പോലും മൂപ്പർ ആ സഭയിൽ പോകാറില്ല. !!! പകുതി ചർച്ചകളിൽ പോലും പങ്കെടുക്കാറുമില്ല.
സ്വർണ്ണ കടത്തു കേസിൽ വിദേശകാര്യമന്ത്രാലയത്തിന്റെയും മന്ത്രി മുരളീധരന്റെയും ‘ഡിപ്ലോമാറ്റിക്ക്’ നിലപാട് നാം ഏറെ ചർച്ച ചെയ്തതാണല്ലോ. മന്ത്രിയെ ചോദ്യം ചെയ്യാൻ അധികാരമുള്ള ഏക സംവിധാനമായ പാർലമെന്ററി കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള ഏക അംഗമായിരുന്നു വഹാബ്. അങ്ങേരെന്ത് ചെയ്തു എന്നാരും ചോദിക്കരുത്.
മുസ്‌ലീം ലീഗ് ഇതിലും നല്ല സേവനം നരേന്ദ്രമോദിക്കും കൂട്ടർക്കും ചെയ്യാനില്ല. ?????? പാവപ്പെട്ട മുസ്ലീങ്ങളുടെ ശബ്ദം ശ്രീ.വഹാബ് സാഹിബിലൂടെ ഇനിയുമിനിയും രാജ്യസഭയിൽ ഉയർന്നു കേൾക്കട്ടെ. അഭിവാദ്യങ്ങൾ. ??
അഡ്വ.ഹരീഷ് വാസുദേവൻ.

Exit mobile version