തിരുവനന്തപുരത്ത് പതിനൊന്നു വയസ്സുകാരനെ കഴുത്ത് അറുത്ത നിലയില്‍ കണ്ടെത്തി; പിതാവിനെയും സഹോദരനെയും കാണാനില്ല, ക്ഷേത്ര കുളത്തില്‍ ചാടിയെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസ്സുകാരനെ കഴുത്ത് അറുത്ത നിലയില്‍ കണ്ടെത്തി. നാവായിക്കുളം സ്വദേശി അല്‍ത്താഫിനെ (11) ആണ് വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ പിതാവിനെയും സഹോദരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ് സഫീറിനെയും സഹോദരന്‍ അന്‍ഷാദിനെയും ആണ് കാണാതായിരിക്കുന്നത്. ഇരുവരും സമീപത്തെ ക്ഷേത്ര കുളത്തില്‍ ചാടിയതായി സംശയമുണ്ട്.

ക്ഷേത്രക്കുളത്തിന് സമീപം സഫീറിന്റെ ഓട്ടോറിക്ഷ കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ കുളത്തില്‍ ചാടിയെന്ന സംശയം ഉടലെടുത്തത്. ആറാട്ട് കുളത്തില്‍ അഗ്‌നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.

പിതാവാണ് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ ഉമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയാണ്. അവര്‍ രാവിലെ ജോലിക്ക് പോയപ്പോഴാണ് കൊലപാതകമെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version