കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി

wild boar | big news live

കോഴിക്കോട്: കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരിയിലെ പത്തൊമ്പതാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ വാസുകുഞ്ഞനെയാണ് പുലര്‍ച്ചെ കാട്ടുപന്നി കുത്തിയത്.

രാവിലെ പോളിങ് ബൂത്തിലേക്ക് പോകുന്നതിനിടെ ചൂരമുണ്ട കണ്ണോത്ത് റോഡില്‍ വെച്ചാണ് അദ്ദേഹത്തെ കാട്ടുപന്നി കുത്തിയത്. പരുക്കേറ്റ സ്ഥാനാര്‍ത്ഥിയെ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം മലബാര്‍ മേഖലയില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ കണക്ക് അനുസരിച്ച് കാസര്‍കോട് 8.2 ശതമാനം, കണ്ണൂര്‍-8.19 ശതമാനം, കോഴിക്കോട് -7.87 ശതമാനം, മലപ്പുറം- 7.97 ശതമാനം എന്നിങ്ങനെയാണ് വോട്ടിംഗ് നില.

കഴിഞ്ഞ തവണ നാലിടത്തും 77 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ് ശതമാനം. ഇത് ഇത്തവണ മറികടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാവിലെ മുതല്‍ തന്നെ മിക്ക് പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് ഉള്ളത്. 16നാണ് വോട്ടെണ്ണല്‍.

രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. കൊവിഡ് പോസിറ്റീവായവര്‍ക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാന്‍ സാധിക്കുക. അതേസമയം സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുകയാണ്.

Exit mobile version