ഇത് ഇടനിലക്കാരുടെ നാടകം; കർഷക സമരത്തിൽ പങ്കെടുക്കുന്നവരുടെ കൈയ്യിൽ 1 ലക്ഷത്തിന്റെ മൊബൈലും, 50 ലക്ഷത്തിന്റെ ആഡംബര കാറും മണിമാളികയിലും; വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്

Santhosh Pandit | Kerala news

കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്ക് എതിരെ പ്രതിഷേധവുമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന കർഷകരുടെ സമരത്തെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. സമരം ചെയ്യുന്നവർ യഥാർത്ഥ കർഷകരല്ലെന്നും സമരത്തിൽ പങ്കെടുക്കുന്നത് ഇടനിലക്കാരാണെന്നും ഖലിസ്ഥാൻ വാദികളാണെന്നും സന്തോഷ് വിമർശിക്കുന്നു. സമരത്തിനെത്തിയവർ വിലകൂടിയ ആഡംബര വാഹനങ്ങളും ലക്ഷങ്ങൾ വിലവരുന്ന ഫോണുകളുമാണ് ഉപയോഗിക്കുന്നത്. ഇവർ മണിമാളികയിൽ താമസിക്കുന്നവരാണെന്നും സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നുണ്ട്.

കേരളം അടക്കം, ബംഗാളും, ബീഹാറും, തമിഴ്‌നാട് അടക്കം ഏതെങ്കിലും സംസ്ഥാനത്തിലെ കർഷകർ ഈ ബില്ലിനെതിരെ ബഹളം വെച്ചത് നിങ്ങള് കേട്ടിട്ടുണ്ടോ? ഇല്ല. കാരണം അവർക്കറിയാം, ഈ ബില്ല് അവരുടെ നന്മക്ക് വേണ്ടി ആണെന്ന്. എന്നാൽ ചില മാധ്യമങ്ങളിലേയും, ചാനലുകളിലേയും രാഷ്ട്രീയ പ്രേരിതമായ നുണ പ്രചരണങ്ങൾ കാരണം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഏതാനും കർഷകർ ചിലപ്പോൾ ഇവരുടെ കൂട്ടത്തിൽ ഉണ്ടായേക്കാം. പക്ഷെ സമരത്തിന് പിന്നിൽ കൊള്ളലാഭം നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ഇടനിലക്കാരാണെന്നും പഞ്ചാബിലെ കർഷകർ മാത്രം സമരം ചെയ്യുന്നത് എന്തുകൊണ്ടാണെന്നും പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ ചോദ്യം ചെയ്യുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പണ്ഡിറ്റിന്‌ടെ രാഷ്ട്രീയ നിരീക്ഷണം
അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കർഷകന്റെ നീരും കൂടിയാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്…
പഞ്ചാബ് സംസ്ഥാനത്തെ ചില ക4ഷക4 Delhi യില് നടത്തുന്ന ക4ഷക സമരത്തെ കുറിച്ചുള്ള എന്‌ടെ കുഞ്ഞു നിരീക്ഷമാണേ..

2020 ലെ കാ4ഷിക ബില്ല് യഥാ4ത്ഥത്തില് ക4ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കൊണ്ടു വന്നത്. ഇടനിലക്കാ4 ഇല്ലാതെ ക4ഷക4ക്ക് സാധനങ്ങള് വില്കാം എന്നതാണ് ഗുണം. നിലവില് ഓരോ സംസ്ഥാനത്തും ഇടനിലക്കാ4ക്ക് തന്നെ അവര് പറയുന്ന ചെറിയ തുകക്ക് കഷ്ടപ്പെട്ട് വിളവെടുത്ത ക4ഷകന് ഉല്പന്നം കൊടുക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളില് പോയ് വലിയ വിലക്ക് ഉല്പന്നങ്ങള് വില്കുവാ9 ഇതുവരെ നിരോധനം ആയിരുന്നു. പക്ഷേ ആ നിരോധനം ഈ ബില്ല് എടുത്തു കളഞ്ഞു. ഇതിലൂടെ ക4ഷകരുടെ വരുമാനം വ4ദ്ധിക്കുകയും, modern technology ഉപയോഗിച്ച് കൂടുതല് ലാഭം ഉണ്ടാക്കുകയും ചെയ്യാം.
ഈ ബില്ലില് നഷ്ടം വരുന്നത് ഇടനിലക്കാർക്ക് മാത്രമാണ്. അതിനാല് രാഷ്ട്രീയമായ് അവ4 സ്‌പോൺസർ ചെയ്യുന്ന നാടകമാണ് ക4ഷകരുടെ പേരില് ഇപ്പോള് Delhi യില് നടക്കുന്നത്. സമരത്തിന് പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടേയും കൈയ്യില് 1 ലക്ഷത്തിന്‌ടെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്‌ടെ ആഡംബര കാറും ഒക്കെ ആയാണ് സമരത്തിന് വന്നത്. പലരും മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാരാണ്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര ക4ഷക4. ഇവ4 ക4ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്.
(പഞ്ചാബിൽ മാത്രമേ കർഷകർ ഉള്ളൂ എന്നറിഞ്ഞതിൽ സന്തോഷം)
എന്തുകൊണ്ടാണ് പഞ്ചാബിലെ മാത്രം ചില ക4ഷക4 ഈ സമരത്തില് പങ്കെടുക്കുന്നത് ? കേരളം അടക്കം, ബംഗാളും, ബീഹാറും, തമിഴ്‌നാട് അടക്കം ഏതെങ്കിലും സംസ്ഥാനത്തിലെ ക4ഷക4 ഈ ബില്ലിനെതിരെ ബഹളം വെച്ചത് നിങ്ങള് കേട്ടിട്ടുണ്ടോ ? ഇല്ല. കാരണം അവ4ക്കറിയാം, ഈ ബില്ല് അവരുടെ നന്മക്ക് വേണ്ടി ആണെന്ന്.
എന്നാല് ചില മാധ്യമങ്ങളിലേയും, ചാനലുകളിലേയും രാഷ്ട്രീയ പ്രേരിതമായ നുണ പ്രചരണങ്ങള് വിശ്വസിച്ച് തെറ്റിദ്ധരിച്ച ചില പാവം ക4ഷക4 ഈ സമരത്തില് ചിലപ്പോള് പോയിട്ടുണ്ടാകും. അത്രതന്നെ..
യഥാർത്ഥ കർഷകർ അല്ല ഇവർ. ധനികരായ ഇടനിലക്കാർ, പലരും ഖാലിസ്ഥാൻ വാദികൾ ഒക്കെയാണ്. പലരും ഖാലിസ്ഥാ9 അനുകൂല മുദ്രാവാക്യങ്ങള് വിളിച്ചിരുന്നു എന്ന് മുഖ്യമന്ത്രി മനോഹ4 ഘട്ട4 ജി പറഞ്ടതായ വാ4ത്ത കണ്ടു.
പാവപ്പെട്ട കർഷകരെ തെറ്റുദ്ധരിപ്പിച്ച് ഇടനിലക്കാർക്ക് പഴയ പോലെ കർഷകരെ പറ്റിച്ച് കമ്മീഷൻ അടിക്കാൻ പറ്റാത്ത ദേഷ്യമാണ് ഈ സമരത്തിന് പിന്നിലുള്ളത്.
വ4ഷങ്ങള്ക്ക് മുമ്പ് നന്ദിഗ്രാമിലും ഇങ്ങനെ ഒരു ക4ഷക സമരമുണ്ടായിരുന്നു ..പലരും കഷ്ടപ്പെട്ട് അടിച്ചൊതുക്കുവാ9 നോക്കിയിരുന്നു. (മറന്നു പോയിട്ടുണ്ടാകും)
പിന്നെ രാജ്യസഭയില് പുഷ്പം പോലെ ഈ ബില്ല് എങ്ങനെ പാസായ്? അതിനിടയില് ഏതൊക്കെ പാ4ട്ടി എന്തെല്ലാം നാടകങ്ങള് നടത്തി ?
കർഷകരെ ചൂഷണത്തിൽ നിന്നും മുക്തരാക്കുക എന്നതാണ് പ്രധാനം..അല്ലാതെ ഇടനിലക്കാരന് ക4ഷകരില് നിന്ന് കമ്മീഷ9 കിട്ടാതെ നഷ്ടപ്പെടുമല്ലോ എന്നാലോചിച്ച് മുതലകണ്ണീ4 വാ4ക്കുന്നതില് കാര്യമില്ല. ക4ഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ കഴിയണം..
ഇന്ത്യയിലെ ഭൂരിഭാഗം ക4ഷകരും ഈ ബില്ലില് സന്തോഷവാന്മാരാണ്. കർഷകർ കൃഷി ചെയ്യുന്ന തിരക്കിലാണ് . ഇടനിലക്കാരും , ഏജന്റുമാരും സമരം ചെയ്യുന്ന തിരക്കിലും
(വാല് കഷ്ണം.. 2005 കാലഘട്ടത്തിലൊക്കെ ഒരു വ4ഷം 18,000 ത്തോളം ക4ഷക4 ഇന്ത്യയില് ആത്മഹത്യ ചെയ്തിരുന്നു. എന്നാല് 2019 ല് അത് കുറഞ്ഞ് കുറഞ്ഞ് 10,281 ആത്മഹത്യയായ് കുറഞ്ഞു. അതായത് ഈയ്യിടെയായ് ക4ഷക4 കൂടുതല് സന്തോഷവാന്മാരാണ് എന്ന4ത്ഥം.. ഈ കണക്കില് വിശ്വാസ കുറവുള്ളവര് Google Search ചെയ്താല് ഇത് സത്യം ആണെന്ന് മനസ്സിലാകും.. ക4ഷക ആത്മഹത്യ ലോകം മുഴുവ9 നടക്കുന്നുണ്ട്. 2017 ല് ലോകത്ത് മൊത്തം 8,17,000 ക4ഷക4 ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതാണ് സത്യം)

Exit mobile version